കിണറ്റില്‍ നായയെ കൊന്നിട്ട സംഭവം: പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധം; അനാസ്ഥതുടര്ന്നാല് സി പി ഐ മാനന്തവാടി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും
പയ്യംപള്ളി പാല്‍വെളിച്ചത്ത് താമസ്സിക്കുന്ന കണ്ണോലിക്കല്‍ സുനില്‍കുമാറിന്റെ കിണറ്റില്‍ നായയെ കൊന്നിട്ടതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും, പോലിസിന് അലംഭാവ പുലര്‍ത്തുന്നതില്‍ ദുരുഹതയുണ്ടെന്നും സി പി ഐ മാനന്തവാടി ലോക്കല്‍ കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. വേനല്‍ക്കാലത്ത് സമീപത്തുള്ള വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ചെയ്യുന്ന കിണറ്റിലാണ് സാമൂഹികദ്രോഹികള്‍ നായയെ കൊന്നിട്ടത്.സംഭവദിവസം തന്നെ മാനന്തവാടി സിഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കടുത്ത അലംഭാവം കാണിക്കുന്നതായി സിപിഐ ആരോപിച്ചു. പ്രതികളെ പിടികൂടാത്ത പക്ഷം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പോലിസ് കേസ് അന്വേഷണം പ്രഹസനമാക്കിയിരിക്കയാണ്.ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം മരവിപ്പിച്ചിരിക്കുയാണ് പോലിസ്.സുനില്‍കുമാറിന്റെ തോട്ടത്തില്‍ അനുവാദമില്ലാതെ രഹസ്യമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതി മോഷ്ടിച്ച് ഷോക്ക് ലൈന്‍ സ്ഥാപിച്ചതിന്നെ എതിര്‍ത്തതിന്റെ പ്രതിഷേധമാണ് നായെ കിണറ്റില്‍ കൊന്നിടുന്നതിന് ക കരാണമായതെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നും ഇത്തരത്തില്‍ ഷോക്ക്ലൈന് സ്ഥാപിക്കുന്നതിന് വന്ന സംഘത്തില്‍ തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലെ താല്കാലിക വച്ചറും ഉണ്ടയിരുന്നതായും ഇവരുടെ പേരും പോലിസിന് കൈമാറിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.പ്രതികളെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും സാക്ഷി മെഴിയും ഉണ്ടയിട്ടും ഒരു നടപടിയും പോലിസ് സ്വികരിക്കത്തത് പ്രതികളെ സഹയിക്കുന്നതിന്റെ ഭാഗമണന്നും പ്രതികളെ ഉടന്‍ പിടികൂടാത്തപക്ഷം മാനന്തവാടി പോലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് സിപിഐ മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ.പി.വിജയന്, സുനില്‍കുമാര്‍, പ്രദീപന്പി.പി., ശശിധരന് കെ എന്‍, കെ.സജീവന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍