കര്‍ഷക കുടുംബത്തെ കണ്ണീരിലാഴ്ത്തി വേനല്‍മഴ
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പെയ്ത വേനല്‍മഴ വാഴ കര്‍ഷകരെ കണ്ണീരിലാഴ്ത്തി.ജില്ലയിലുടനീളം ഏക്കര്‍ കണക്കിന് വാഴകളാണ് വേനല്‍മഴയില്‍ നിലംപരിശായത്.തലപ്പുഴയിലെ കര്‍ഷകനായ ആലകാട് വത്സന്റെ അയ്യായിരത്തിലധികം വാഴകള്‍ നിലംപൊത്തി.മെലെ ചിറക്കരയില്‍ സ്ഥലം പാട്ടത്തിനെടുത്താണ് വത്സന് വാഴക്കൃഷിഇറക്കിയത്.വര്‍ഷങ്ങളായി വാഴക്കൃഷിയില്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന വത്സന് മെലെ ചിറക്കരയില്‍ ആദ്യമായാണ് വാഴകൃഷി ഇറക്കിയത്.നിരന്തരം വന്യമൃഗശല്ല്യമുണ്ടാകുന്ന പ്രദേശമായതിനാല്‍ വാഴക്ക് ചുറ്റും പെന്‍സിംഗ് തീര്‍ത്താണ് വത്സന് കൃഷി ഇറക്കിയത് ആറായിരത്തി അഞ്ഞൂറ് വാഴ വെച്ചതില്‍ അയ്യായിരത്തിലധികവും നിലംപൊത്തി അതും കുലച്ചവ. രണ്ടര മാസം കഴിഞ്ഞാല്‍ കുലകൊത്താമെന്നിരിക്കെ വാഴകള്‍ നിലംപൊത്തിയത് വത്സനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്
ഇതിനകം പത്ത് ലക്ഷത്തോളം രൂപ കൃഷിയിനത്തില്‍ മുടക്കി കഴിഞ്ഞു.ഇനി സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തില്‍ പ്രതീക്ഷയിലാണ് വത്സന്.സമാന രീതിയില്‍ പ്രദേശത്തെ ലാലു എന്ന കര്‍ഷകന്റെ രണ്ടായിരത്തിലധികം വാഴയും നിലംപൊത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പെയ്ത വേനല്‍മഴയില്‍ ആയിരകണക്കിന് വാഴകളാണ് നിലംപൊത്തിയത്.കൃഷി വകുപ്പും സര്‍ക്കാരും മേല്‍നടപടികള്‍ സ്വീകരിക്കാന്‍ വൈകിയാല്‍ ജില്ലയിലെ വാഴ കര്‍ഷകര്‍ ദുരിതക്കയത്തിലാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍