ദളിതരെ ഇങ്ങനേയും ചൂഷണം ചെയ്യാം..! ആദിവാസിയുടെ ആടിനെ പട്ടാപകല്‍ മോഷ്ടിച്ച് ഇറച്ചിയാക്കി തിന്നു; നാലംഗ സംഘത്തിലെ രണ്ട് പേര് കസ്റ്റഡിയില്‍
പുല്‍പ്പള്ളി കോളറാട്ടുകുന്ന് പൈക്കമൂല ആദിവാസി കോളനിയിലെ ദീപേഷെന്നയാളുടെ ആടിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന്തിന്ന കേസിലെ പ്രതികളായ രണ്ടുപേരെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി ചെറ്റപ്പാലം കവളയ്ക്കല്‍ അജി വര്‍ഗ്ഗീസ് (32), പുത്തന്‍കണ്ടത്തില്‍ സുബിന് (30) എന്നിവരെയാണ് പുല്‍പ്പള്ളി അഡി.എസ്ഐ ടിപി മാത്യുവും സംഘവും പിടികൂടിയത്. സംഘത്തിലെ രണ്ട് പേരെപിടികൂടാനുണ്ട്. ഇന്നലെ വൈകുന്നേരം ആടിനെ മേയ്ച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ കണ്മുന്നില് നിന്നും ആടിനെ തട്ടിയെടുത്തു ടവേര കാറില്‍ കടത്തികൊണ്ടുപോകുകയാണ് പ്രതികള്‍ ചെയ്തത്. കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമവുമായി ഉന്നതകുല ജാതര്‍ തീവ്രശ്രമം നടത്തിയങ്കിലും ഫലം കണ്ടില്ലെന്നുള്ളതാണ് വാസ്തവം.ദളിത് ചൂണങ്ങള്ക്കെതിരെ ഹര്‍ത്താല്‍ നടക്കുന്ന ദിവസം തന്നെ പൊതുസമൂഹത്തിനെ നാണംകെടുത്തുന്ന വിധത്തിലുള്ള മറ്റൊരു സംഭവം പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു നേരത്തെ ആഹാരത്തിനുള്ള വക നേടാന്‍ വേണ്ടി ആടിനെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ആദിവാസിയുടെ ആടിനെ പട്ടാപകല്‍ തട്ടിയെടുത്ത് കൊന്ന് ഇറച്ചിയാക്കി ഭക്ഷിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹത്തില്‍ ഉന്നതകുല ജാതരും പണക്കൊഴുപ്പില്‍ തിമിര്ത്തുല്ലസിലുക്കനവരുമായ നാല് യുവാക്കളാണ് അത്താഴപട്ടിണിക്കാരന്റെ അന്നദാതാവായ പാവം ആടിനെ കട്ടെടുത്ത് കൊന്ന് തിന്നത്. കോളറാട്ടുകുന്ന് റോഡരികില്‍ ആടിനെ മേയ്ക്കുകയായിരുന്ന സ്ത്രീകളുടെ മുന്നില്‍ നിന്നുമാണ് ടവേരയിലെത്തിയ സംഘം ആടിനെ മോഷ്ടിച്ചത്. തുടര്‍ന്ന് ചെറ്റപ്പാലത്തെ അജി വര്‍ഗ്ഗീസിന്റെ വീട്ടിലെത്തിയ സംഘവം അവിടെ വെച്ച് ആടിനെ കൊന്ന് പങ്ക് വെച്ച് ഭക്ഷിക്കുകയായിരുന്നു. ആടിന്റെ ഉടമസ്ഥന് ദീപേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ രണ്ടുപേര്‍ വലയിലായത്. ടവേരയിലെഴുതിയ അന്ന മോള് എന്ന പേര് ശ്രദ്ധിച്ച കോളനിവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം കമ്ടെത്തുകയും പിന്നീട് പ്രതികളെ പൊക്കുകയും ചെയ്തത്. കെഎല്‍ 12 സി 4173 ടവേരയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനുമുമ്പം ഇത്തരത്തില്‍ ആടുകള്‍ മോഷണം പോയിട്ടുണ്ടെന്നും എന്നാല്‍ വന്യജീവി പിടിച്ചുകൊണ്ട് പോയതാകാമെന്ന് തെറ്റിദ്ധരിച്ചാണ് പരാതിപ്പെടാതിരുന്നതെന്നും പാവം കോളനിവാസികള്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍