ദളിത് സംഘടനകളുടെ ഹര്‍ത്താലിന് പിന്തുണയുമായി പോരാട്ടം
കല്‍പ്പറ്റ:പട്ടികജാതി പട്ടികവര്‍ഗ നിയമം അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെയും,വിധിയില്‍ പ്രതിഷേധിച്ചു നടന്ന ബന്ദില്‍ ദളിതരെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ചു 9 ന് വിവിധ ദളിത് സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിക്കുന്നതായി പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അറിയിച്ചു. ചില വ്യാപാരികളും ബസുടമകളും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടതു സംഘടനകളും ഹര്‍ത്താലിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് കേരളത്തിന്റെ ബ്രാഹ്മണ്യ പൊതുബോധത്തെയാണ് വെളിവാക്കുന്നതെന്നും പോരാട്ടം പ്രസ്താവനയിലൂടെ അറിയിച്ചു.ഹര്‍ത്താലിനോട് വിമുഖത പ്രകടിപ്പി്കകുന്ന സംഘടനകള്‍ അവരുടെ നിലപാട് പുനഃപരിശോദിക്കാന് തയ്യാറാകണം.ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്.അതിന്റെ നിരവധി ഉദാഹരണങ്ങള്‍ രാജ്യത്തു നാം കണ്ടുകൊണ്ടിരിക്കുകയാണ്.അട്ടപ്പാടിയിലെ മധുവും.പുല്‍പ്പള്ളിയിലെ വിനോദും കേരളത്തിലെമാത്രം ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദളിത് കൊലപാതകങ്ങള്‍,യൂണിവേഴ്സിറ്റികളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ അങ്ങനെ പട്ടിക നീളുകയാണ് .ഇത്തരമൊരു സാഹചര്യത്തില്‍ ദളിത് ആദിവാസി അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിനു പകരം നിലവിലുള്ള നിയമത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാപട്യത്തേയാണ് പുറത്തുകൊണ്ടുവരുന്നത്.ഏപ്രില്‍ 9 നു നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ 'പോരാട്ടം' അതിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍