സജ്ന നയിച്ചു ; കേരളം ജയിച്ചു..! സജ്നയുടെ ക്യാപ്റ്റന്‍സി മികവില്‍ കേരളത്തിന് അണ്ടര്‍ 23 ട്വന്റി20 കിരീടം
ദേശീയ അണ്ടര്‍ 23 വനിത ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാര്. ഫൈനലില്‍ കരുത്തരും ആതിഥേയരുമായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്പിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. ദേശീയ തലത്തില്‍ ഇതാദ്യമായാണ് കേരളത്തിന്റെ ഏതെങ്കിലുമൊരു ടീം ബിസിസിഐ അഖിലേന്ത്യ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകുന്നത്. ക്യാപറ്റനും മാനന്തവാടി സ്വദേശിനിയുമായ സജ്ന 19 ബോളില്‍ 24 റണ്‍സെടുത്ത് പുറത്താകാതിരുന്നതാണ് കളിയില്‍ വഴിത്തിരിവായത്.മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ടൂര്‍ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം നേടിയ അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മഹാരാഷ്ട്ര 4 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി. മഹാരാഷ്ട്രയെ കേരള ബൗളര്‍മാരും ഫീല്‍ഡര്‍മാരും പിടിച്ചുകെട്ടുകയായിരുന്നു. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചപ്പോള്‍ മൂന്ന് പേരെ ഫീല്‍ഡര്‍മാര്‍ റണ്ണൗട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍് 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ 12 ഓവറില്‍ 50 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷയസജ്ന കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. അക്ഷയ 34 ബോളില്‍ 37 റണ്‍സും, സജ്ന 19 ബോളില്‍ 24 റണ്‍സുമായി പൊരുതിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്.സൂപ്പര്‍ ലീഗില്‍ ഗ്രൂപ്പ് ബിയില്് ഒന്നാമതായാണ് കേരളം ഫൈനലിലെത്തിയത്. സൂപ്പര്‍ ലീഗില്‍ പഞ്ചാബ്, മദ്ധ്യ പ്രദേശ്, ബംഗാള്്, മുംബൈ എന്നീ ടീമുകളെയും സജ്നയുടെ ക്യാപ്റ്റന്‍സി മികവില്‍ കേരളം പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണ്ണമെന്റില്‍ സജ് 12 വിക്കറ്റും കൊയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍