വന്‍കിട ഭൂമി ഇടപാടുകളും രജിസ്ട്രേഷന് നടപടികളും പരിശോധിക്കണം:ആം ആദ്മി പാര്‍ട്ടി
വയനാട് ഭൂമി കുംഭകോണം പുറത്തു വന്ന സാഹചര്യത്തില്‍ വയനാട്ടിലെ മുഴുവന്‍ വന്‍കിട ഭൂമി ഇടപാടുകളും രജിസ്ട്രേഷന് നടപടികളും പരിശോധിക്കണമെന്നു ആം ആദ്മി പാര്‍ട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഇടതു വലതു സര്‍ക്കാരുകളുടെ ഭരണകാലത്ത് വയനാട്ടില്‍ നിരവധി വന്‍കിട ഭൂമി ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ക്രമ വിരുദ്ധമാണ്. സര്‍ക്കാര്‍ റവന്യൂ ഭൂമി, മിച്ചഭൂമി അടക്കമുള്ളവ ഇത്രരം ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകള്‍ വ്യാജ രേഖ ചമച്ച് ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതെല്ലം അന്വേഷിക്കണംഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി പ്രശ്നം നിസ്സാരവല്ക്കരിക്കാന് ശ്രമിക്കുകയാണ് റവന്യൂ വകുപ്പും സി പി ഐ യും. ആരോപണ വിദേയരായ രാഷ്ട്രീയ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃക കാണിക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതാക്കളെകൂടി പ്രതികളാക്കി കേസെടുത്ത് അന്വേഷികാണാമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ജോസ് പുന്നക്കുഴി. അജി കൊളോണിയ. ബിബിന്‍ വര്‍ഗീസ്. മുജീബ് റഹ്മാന്. ലതീഷ് പ്രഭാകര്‍. ഹരിദാസ് കുഴിനിലം. ജോണി പയ്യമ്പള്ളി . ബഷീര്‍ പിലാക്കാവ്,ബാബു.ടി, ഡിഗോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍