ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്;വിദ്യാഭ്യാസ മന്ത്രി ഇടപെടണം :ബി.ജെ.പി
പനമരം:ഹാജരില്ലെന്ന പേരില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി. വിജയ ശതമാനം ഉയര്‍ത്താന്‍വേണ്ടി ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സ്കൂള്‍ അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രതികൂല ജീവിത സാഹചര്യവും പഠന സാഹചര്യവുമുള്ള ഈ വിഭാഗത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.ആദിവാസി ഉന്നമനത്തിന് വേണ്ടി കോടികള്‍ ചിലവഴിക്കുമ്പോഴും പാഠ്യപാഠ്യേതര വിഷയത്തില്‍ മികച്ചു നില്ക്കുന്ന ഇത്തരം വിദ്യാര്‍ത്ഥികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യവും ഉപരി പഠനത്തിനുള്ള സാഹചര്യവും എത്രയും പെട്ടന്ന് വിദ്യാഭ്യാസ വകുപ്പ് ഒരുക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് കോളനിയില്‍ സന്ദര്‍ശനം നടത്തിയ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍, മുകുന്ദന് പള്ളിയറ, അഖില്‍ പ്രേം .സി, കൃഷ്ണന് നീര്‍വാരം, അച്ചപ്പന്‍ .പി തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍