ബയോവിന്‍ ജൈവകര്ഷകരെ വഞ്ചിക്കുന്നു:കേരള കര്‍ഷകസംഘം
മാനന്തവാടി: മാനന്തവാടി രൂപതയുടെ നിയന്ത്രണത്തിലുള്ള വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ ഒണ്ടയണ്ടാടിയിലെ ജൈവകൃഷി വ്യാപന സംരഭമായ ബയോവിന്‍ കര്‍ഷകരെ വഞ്ചിക്കുയാണന്ന് കേരള കര്‍ഷകസംഘം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അരോപിച്ചു. പന്ത്രണ്ടായിരത്തിലധികം കര്‍ഷകര്‍ അംഗങ്ങളയായ ബയോവിന്‍ ജൈവരീതിയില്‍ കൃഷി ചെയത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച് സംസ്കരിച്ച് വയനാടന്‍ ബ്രാന്‍ഡ് പേരില്‍ കയറ്റി അയക്കുന്ന സ്ഥാപനമാണ്. ഇഞ്ചി വിളവെടുപ്പ് സമയം കഴിഞ്ഞിട്ടും 131 കര്‍ഷകരില്‍ നിന്നും ജൈവരീതിയില്‍ കൃഷി ചെയ്ത ഇഞ്ചി ശേഖരിക്കാതെ ബയോവിന്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.16500 രൂപ കര്‍ഷകര്‍ സ്വന്തം ചിലവില്‍ മുടക്കി പരിശോധന നടത്തി രാസകീടനാശിനികളില്ലന്ന് ഉറപ്പ് വരുത്തിയ ഇഞ്ചിയപ്പെടെയുള്ള ഉല്പന്നങ്ങള് ഇപ്പോള്‍ എടുക്കില്ലന്ന ബയോബിന്‍ കമ്പനിയുടെ നിലപാട് അംഗികരിക്കില്ലന്നും ഡിസംബര്‍ ജനുവരി മാസത്തില്‍ വിളവെടുക്കാറായ ഇഞ്ചി ശേഖരിക്കാതെ ജൈവ ഉല്പന്നങ്ങള് എന്ന പേരില്‍ കര്‍ണ്ണാടകത്തില്‍ നിന്നും ഇഞ്ചിയും, കാപ്പിയും ഇറക്കുമതി ചെയ്ത് ബയോവിന്‍ തട്ടിപ്പ് നടത്തുകയാണ്.2700 രൂപ വിലയക്ക് ഇഞ്ചി എടുക്കാമെന്ന് നവംബര്‍ മാസത്തില്‍ കര്‍ഷകരുമായി വ്യവസ്ഥ ചെയ്തതാണ് ബയോവിന്‍ കമ്പനിയുടെ അധികാരികള്‍. ഇപ്പോള്‍ 2000 രൂപ പ്രകാരം 50 ചാക്ക് ഇഞ്ചി മാത്രമേ കര്‍ഷകരില്‍ നിന്നും സ്വീകരിക്കുകയുള്ളു എന്ന നിലപാട് ബയോവിന്‍ തിരുത്തണമെന്നും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 850 രൂപയ്ക്ക് ഇഞ്ചി വാങ്ങി 2700 രൂപ വിലകാണിച്ച് ബയോവിന്‍ കൃത്രിമം നടത്തുന്നതായും അര്‍ഹതപ്പെട്ട കര്ഷകന് ലഭിക്കേണ്ട അനുകുല്യം ഇത്തരത്തില്‍ തട്ടിയെടുക്കുന്നതായും കര്‍ഷകരുടെ ഇഞ്ചി ശേഖരിക്കാതെ വന്നാല്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്നും ഇത്തരം നടപടിയില്‍ നിന്ന് ബയോവിന്‍ പിന്മാറിയില്ലങ്കില് നിയമനടപടികളും പ്രത്യക്ഷ സമരങ്ങളും ആരംഭിക്കുമെന്നും കാര്‍ഷികമേഖലയില്‍ വന്‍ പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനത്തില്‍ നിന്നും ബയോവിന്‍ അവാസനിപ്പിക്കണമെന്നും കര്‍ഷക സംഘം നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ സണ്ണി ജോര്‍ജ്, സുരേന്ദ്രന് പി.സി, വര്‍ഗ്ഗീസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍