രണ്ട് വര്‍ഷത്തെ കാത്തിരിപ്പനൊടുവില്‍ സിനിക്കും ആധാര്‍ കാര്‍ഡ് ലഭിച്ചു
മാനന്തവാടി:ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാനുള്ള ആനൂകൂല്യങ്ങളെല്ലാം ആധാര്‍ കാര്‍ഡിന്റ് അഭാവത്തില്‍ നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി ആധാര്‍ കാര്‍ഡിനായുള്ള കാത്തിരിപ്പിനൊടുവില്‍ മാനന്തവാടി ഗ്യാസ് റോഡില്‍ പാടശ്ശേരി ജോസിന്റയും ലീലയുടെയും മകള്‍ സിനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു.ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് 80 ശതമാനത്തോളം അംഗവൈകല്യമുള്ള സിനിയുമായി സഹോദരന് സിബി അക്ഷയ കേന്ദ്രത്തിലെത്തിയത് എന്നാല്‍ കണ്ണിന്റെചലനങ്ങള് ശരിയായ രീതിയില്‍ അല്ലാത്തതും വിരലടയാളം പതിക്കാനും കഴിയാത്തതിനാല്‍ സിനിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു.സര്‍ക്കാരിന്റ് വിവിധ ആനുകൂല്ല്യങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിനും പിതാവിന്റ് സ്വത്ത് ലഭിക്കുന്നതിനുമെല്ലാം ആധാര്‍ കാര്‍ഡ് നിര് ബന്ധമാക്കിയ തൊടെ ഈ കുടുംബം വീണ്ടും അക്ഷയ കേന്ത്രത്തിലെത്തിയെങ്കിലും വീണ്ടും അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ജില്ലാ കളക്ടര്‍ ക്ക് വരെ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സിബി ബാങ്ക്ളൂരുവിലെ പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അപേക്ഷ അയച്ചതിന്റ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചത്.പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളനിര്ദേശത്തെ തുടര്‍ന്ന് മാനന്തവാടി ഐ സി ഡി എസ് യൂണിറ്റിന്റ സഹായത്തോടെ അക്ഷയ കേന്ത്രത്തിലെ ജിവനക്കാരുടെ വിരലടയാളം കുടി അടയാളപ്പെടുത്തി സാക്ഷ്യപ്പെടുത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.എണ്‍പത് ശതമാനം അംഗവൈകല്യമുള്ള 34 കാരിയായ സിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ജില്ലയില്‍ ആദ്യമായാണ് വൈകല്യമുള്ള ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതെന്നും പറയപ്പെടുന്നു.ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ നിരവധി പേര്‍ക്ക് വിവിധ ആനുകുല്യ ഞള് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റ് പേരില്‍ നഷ്ട്ടപ്പെടുന്നുണ്ട് അവര്‍ക്ക് കുടി സഹായകരമാകുന്നതിന് വേണ്ടിയാണ് രണ്ട് വര്‍ഷത്തോളം ആധാര്‍ കാര്‍ഡിനായി പ്രയത്നിച്ചതെന്ന് സിബി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍