വെള്ളം കെട്ടി നിര്‍ത്തരുതെന്ന് ആരോഗ്യ വകുപ്പ് ;ഓവുചാലിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികളില്ല
മാനന്തവാടി:വെള്ളം കെട്ടി നിര്‍ത്തരുതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും നാഴികക്ക് നാല്‍പ്പത് വട്ടം പറഞ്ഞ് നടക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമ്പോഴും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഓവ് ചാലില്‍ മാസങ്ങളായി കെട്ടികിടക്കുന്നമലിനജലം ശുചീകരിക്കാന്‍ ആരോഗ്യ വകുപ്പോ, നഗരസഭയോ നടപടികള്‍ സ്വീകരിക്കുന്നില്ല. മാനന്തവാടി താഴെയങ്ങാടിയിലാണ് വീടുകള്‍ക്ക് സമീപത്ത് കൂടി ഒഴുകുന്ന ഓവ് ചാലില്‍ മാസങ്ങളായി മലിനജലം കെട്ടിക്കിടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനമടക്കം സ്ഥിതി ചെയ്യുന്ന ഇവിടെ കാല് നടയാത്രക്കാരടക്കം ഇതിലൂടെ കടന്ന് പോകുന്നവര്‍ക്ക് ദുര്‍ഗന്ധം കാരണം ഇതിലൂടെ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. ഓവുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകുന്നത് ഗുരുതര ആരോഗ്യ പ്രശ്ന ഞള്ക്കും ഇടയാക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിത്യേന നിരവധി തവണ ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓവ് ചാലുകള്‍ ശുചികരിക്കുന്നതുള്പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് 6 ഓളം താത്കാലിക ജീവനക്കാരെ നഗരസഭ നിയമിച്ചിട്ടുണ്ടെങ്കിലും നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ ജനങ്ങള്‍ തീങ്ങി പാര്‍ക്കുന്ന പ്രദേശത്തെ ഓവുചാലുകള്‍ മാസങ്ങളായിട്ടും ശുചീകരിക്കാത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍