സമരക്കാര്‍ക്ക് ആവേശം പകര്‍ന്ന് വി.എം.സുധീരന് സമരപ്പന്തലിലെത്തി
മാനന്തവാടി ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മാനന്തവാടി സബ്ബ് കലക്ടര്‍ ഓഫീസിന് മുന്പില് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍.കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്.സമരപന്തലിലെത്തി സമരക്കാരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബീവറേജസ് ഔട്ട് ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം ഇതിനകം എഴുനൂറ്റി എഴുപത്തി ഒമ്പത് ദിവസം പിന്നിട്ടു.സുധീരനു മുന്പില് ആദിവാസി അമ്മമാര്‍ സങ്കടങ്ങള്‍ നിരത്തി. ഇവരുടെ സമരം ന്യായമാണെന്നും സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം സൂചിപ്പിക്കുമെന്നും വി.എം സുധീരന് പറഞ്ഞു.കോണ്‍ഗ്രസ്റ്റ് നേതാക്കളായ എം.ജി.ബിജു, എക്കണ്ടി മൊയ്തൂട്ടി, സണ്ണി ചാലില്‍, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍