കൃഷിക്കും അനുബന്ധ മേഖലക്കും ഊന്നല്‍ നല്കി തവിഞ്ഞാല്‍ പഞ്ചായത്ത് ബജറ്റ്
50 കോടി 47 ലക്ഷത്തി 88439 രൂപ വരവും 49 കോടി 93 ലക്ഷത്തി 67710 രൂപ ചിലവും 54 ലക്ഷത്തി 2 07 29നായിരം രൂപ മിച്ചുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരന് അവതരിപ്പിച്ചത്.കൃഷിക്കും അനുബന്ധ മേഖലക്കുമായി 23 ലക്ഷത്തി 44500 രൂപയും. നെല്‍കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രണ്ട് പ്രധാന പദ്ധതികളും ബജറ്റ് മുന്നോട്ടു വെക്കുന്നു. നെല്‍കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്കിലേക്ക് കൂലി സബ്സിഡിയും,നീറ്റ് കക്ക വിതരണവും ബജറ്റ് ലക്ഷ്യം വെക്കുന്നു. ക്ഷീരമേഖലയില്‍ പാല് സബ്സിഡി നേരിട്ട് അക്കൗണ്ട് വഴിയാക്കുന്നതായിരിക്കും. കുടിവെള്ളത്തിന് ഒരു കോടി 20 ലക്ഷം രൂപ വകയിരുത്തി.പെയിന്‍ ആന്റ് പാലിയേറ്റീവിന് 14 ലക്ഷം ഹരിതഗ്രാമം പദ്ധതിയില്‍ സ്കൂളുകളില്‍ ടോയ്ലറ്റ് സൗകര്യമൊരുക്കാന്‍ 14 ലക്ഷം, വാളാട് മാര്‍ക്കറ്റിന് 10 ലക്ഷം ഉള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്ക്കരണത്തിന് 31 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യഭ്യാസ മേഖലയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെ 78 ലക്ഷം രൂപയും ലൈഫ്മിഷന് പദ്ധതിയില്‍ 5 കോടി 63 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് പട്ടിക ജാതി പട്ടികവര്‍ഗ്ഗ മേഖല, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തുടങ്ങി വിവിധ മേഖലകളിലും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്
ഗ്രാമ പഞ്ഞായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ.ഷജിത്ത്, കെ.ഷബി ത, ജില്ലാ പഞ്ചായത്ത് അംഗം എ.പ്രഭാകരന്, ബ്ലോക്ക് മെമ്പര്‍മാരായ എന്‍.എം.ആന്റണി, ദിനേഷ് ബാബു, തങ്കമ്മ യേശുദാസ് ,പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി.ബാബു, കെ.റഫീഖ്, ലിസി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍