തേനി ദുരന്തത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളണം: വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: തേനിയിലെ അതീവ ദുഃഖകരമായ കാട്ടുതീ ദുരന്തത്തില്‍നിന്നു സംസ്ഥാന വനംവന്യജീവി വകുപ്പ് പാഠം ഉള്‍ക്കൊള്ളണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തേനിയും അതുപോലുള്ള ദുര്‍ഘട പ്രദേശങ്ങളിലും വനപാലകര്‍ കാട്ടുതീ പ്രതിരോധത്തില്‍ ഏര്‍പ്പെടുന്നത് ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെയാണെന്നും കാട്ടുതീ പ്രതിരോധത്തിനു ഹെലികോപ്ടര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ വനസേനയ്ക്കു ലഭ്യമാക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി .പെരിയാര്‍ ടൈഗര്‍ റിസര്‍വിലും പറമ്പിക്കുളത്തും മറ്റും വിനോദസഞ്ചാരികളെ വനത്തില്‍ താമസിപ്പിക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാനത്തെ അറുപതില്‍പ്പരം വരുന്ന ഇക്കോ ടൂറിസം സെന്ററുകള്‍ വേനലില്‍ അടച്ചിടണം. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വാഹകശേഷി ശാസ്്തീയമായി നിര്‍ണയിക്കണം. ടൂറിസം മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കണം. വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും ഫോറസ്റ്റ് ഫയര്‍ വാച്ചര്‍മാര്‍ക്കും മതിയായ സംരക്ഷണം നല്‍കണം. കാട്ടുതീ പ്രതിരോധത്തില്‍ ഇവരെ ബോധവത്കരിക്കണം. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കി വനംവന്യജീവി വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, വൈസ് പ്രസിഡന്റ് സണ്ണി മരക്കടവ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍