വനിതാ ദിനത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വനിതാ ജീവനക്കാരും
മാനന്തവാടി: ഉള്‍വനങ്ങളില്‍ സാധാരണയായി കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുരുഷ ജീവനക്കാരാണ് വര്‍ഷങ്ങളായി ഉണ്ടാകാറുള്ളതെങ്കിലും ലോക വനിതാ ദിനത്തിന്റെ മാഹാത്മ്യം ഉള്‍കൊണ്ട് വനിതാ ജീവനക്കാരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വനിതകളായ മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും രണ്ട് വാച്ചര്‍മാരുമാണ് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും, കാട്ടുതീ ഉണ്ടാകാനിടയുള്ള സാധ്യതകളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും വിലയിരുത്തുന്നതിനുമായി വനിതാദിനത്തില്‍ സധൈര്യം മുന്നിട്ടിറങ്ങിയത്. ബീറ്റ് ഓഫിസര്‍മാരായ ഇടുക്കി സ്വദേശി കെ.എസ് അമ്പിളി, തിരുവനന്തപുരം സ്വദേശി ടി കെ ബിന്ദു, കൊല്ലം സ്വദേശി ആര്.രഞ്ജിത ആദിവാസി വിഭാഗത്തിലെ വാച്ചര്‍മാരായ പി.സി.രാധ ,വി.ശ്രീജ എന്നിവരാണ് വനിതാ ദിനത്തില്‍ കാട്ടുതി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.വനിതാ ജീവനക്കാര്‍ സാധാരണയായി ഓഫീസ് ഡ്യട്ടി, ബീറ്റ് ഡ്യട്ടി എന്നിവയാണ് ചെയ്യാറുള്ളത്. ബിരുധ ദാരികളും, ബിരുദാനന്തര ധാരികളുമായി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ആയുധ പരിശീലന മുള്‍പ്പെടെയുള്ള 9 മാസത്തെപരിശീലനം കഴിഞ്ഞ് ഒരു മാസം മുമ്പാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ചുമതലയേറ്റത്.സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ആയുധവുമായാണ് ഇവര്‍ ഉള്‍വനത്തിലേക്ക് പുറപ്പെട്ടത് .ലോക വനിതാ ദിനത്തിന്റ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് വേറിട്ട രീതിയില്‍ ജോലിക്കായി ഇറങ്ങി തിരിച്ചതെന്ന് ഇവര്‍ പറഞ്ഞു. തോല്‍പ്പെട്ടി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.രതീഷ് ഇവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍