സ്ഥിരം ടീച്ചറില്ലാതെ അംഗന്‍വാടി; കുട്ടികള്‍ വലയുന്നു;പോഷകാഹാരങ്ങള്‍ ഉപയോഗശൂന്യമാകുന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തവിഞ്ഞാല്‍ പഞ്ചായത്തിനു കീഴില്‍ ഒന്നാം വാര്‍ഡില്‍ പേരിയ ആനേരി കോളനിയില്‍ സ്ഥിതി ചെയ്യുന്ന മിനി അംഗന്‍വാടിയില്‍ ആറ് മാസത്തോളമായി സ്ഥിരമായി ഒരു ടീച്ചര്‍ ഇല്ല. ഇതിനോടനുബന്ധിച്ച് മാനന്തവാടി ഐസിഡിഎസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അംഗന്‍വാടി തുറക്കാത്തത് മൂലം ആദിവാസികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്‍കിവരുന്ന പോഷകാഹാരങ്ങള്‍ ഉപയോഗശൂന്യമായി തീരുകയും അംഗന്‍വാടി തീര്‍ത്തും വൃത്തിഹീനമായി തീരുകയും ചെയ്തിരിക്കുകയാണെന്നും നാട്ടുകാര്‍.
എട്ടോളം കുട്ടികള്‍ സ്ഥിരമായും, ഇരുപതോളം കുട്ടികള്‍ ഇടവിട്ടും പഠിക്കുന്ന അംഗന്‍വാടിയാണിത്. ടീച്ചറില്ലാത്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ അംഗന്‍വാടി സ്ഥിതി ചെയ്യുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നൂവെങ്കിലും യാതൊരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിലവില്‍ അംഗന്‍വാടിയിലെ ചാര്‍ജ്ജുള്ള ടീച്ചര്‍ കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പോഷകാഹാരം അംഗന്‍വാടിയില്‍ നിന്നും വിതരണം ചെയ്യുന്നതിനായി കഴിഞ്ഞദിവസം അംഗന്‍വാടി തുറന്നപ്പോള്‍ മുഴുവന്‍ പോഷകാഹാരങ്ങളും നാശമായതായി കാണപ്പെടുകയായിരുന്നു. അംഗന്‍വാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന അമൃതം പൊടിയും മറ്റ് സാധനങ്ങളും എലിയും മറ്റും നശിപ്പിച്ച രീതിയിലും എലി ചത്ത് ചീഞ്ഞ അവസ്ഥയിലുമാണ് കാണാന്‍ സാധിച്ചത്. കൂടാതെ അംഗന്‍വാടി മുഴുവന്‍ വൃത്തിഹീനമായ അവസ്ഥയിലുമാണുള്ളത്. കുട്ടികള്‍ക്കും, അതോടൊപ്പം ഗര്‍ഭിണികള്‍ക്കും ആദിവാസികള്‍ക്കും ഒരു പോലെ ഗുണപ്രദമാകാവുന്ന ഒരു അംഗന്‍വാടി ഇത്തരത്തില്‍ നാശോന്മുഖമാകാന് അവസ്ഥയുണ്ടാക്കാതെ എത്രയും പെട്ടെന്ന് ഒരു സ്ഥിരം സംവിധാനം കാണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ നിലവിലുണ്ടായിരുന്ന ടീച്ചര്‍ പ്രസവാവധിക്ക് പോയി തിരിച്ചുവന്ന് സേവനമാരംഭിച്ചത് മുതലുള്ള ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആ ടീച്ചറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതോടെയാണ് അംഗന്‍വാടിയുടെ സുഗമമായ നടത്തിപ്പിന് വിഘാതം വന്ന് തുടങ്ങിയതെന്നും, ഇപ്പോള്‍ മുള്ളല്, അയനിക്കല്‍, ആലാറ്റില്‍ അംഗന്‍വാടിയിലെ മൂന്ന് ടീച്ചര്‍മാര്‍ക്കാണ് ഈ അംഗന്‍വാടിയുടെ താല്‍ക്കാലിക ചാര്‍ജ്ജ് നല്‍കിയിരിക്കുന്നതെന്നും ഐസിഡിഎസ് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച ഈ ടീച്ചര്‍മാര്‍ക്ക് ഐആര്‍ടിസി ട്രെയിനിംഗും, മാസാവസാന മീറ്റിംഗും ആയതിനാല്‍ അവര്‍ക്ക് അംഗന്‍വാടിയില്‍ പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അംഗന്‍വാടി അടിച്ചിടേണ്ടവന്നതിനാലാണ് എലിയടക്കമുള്ള ജിവികളുടെ ശല്ല്യം കൂടിയതും മറ്റ് മാലിന്യങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ ആദ്യത്തെ ടീച്ചറെ പിരിച്ചുവിട്ട് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതുവരെ അംഗന്‍വാടി രണ്ട് മാസത്തോളം തുടര്‍ച്ചയായി അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് എലിയടക്കമുള്ളവയുടെ ശല്ല്യം രൂക്ഷമായതെന്നും അവര്‍ അറിയിച്ചു. അമൃതം പൊടിയടക്കമുള്ള പോഷാകാഹാര സാധനങ്ങള്‍ നിലവില്‍ വിതരണം ചെയ്യാന്‍ വച്ചിരുന്നതെല്ലെന്നും ഉപയോഗശൂന്യമായ പോഷാകാഹാരങ്ങള്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ തങ്ങള്‍ക്ക് നശിപ്പിക്കാന്‍ നിയമ തടസ്സമുള്ളതിനാലാണ് അവ അംഗന്‍വാടിക്കുള്ളില്‍ സൂക്ഷിച്ചതെന്നും ഐസിഡിഎസ് പ്രതിനിധികള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. തങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ നിയമാനുസരണം എല്ലാകാര്യങ്ങളും അറിയിച്ചിട്ടുണ്ടെന്നും ശാശ്വതപരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിഡിഎസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍