നഗരസഭ കൗണ്‍സിലര്‍ ഹുസൈന് രാജിവെക്കണം:സി.പി.എം
മാനന്തവാടി:യൂത്ത് ലീഗ് നേതാവും മാനന്തവാടി നഗരസഭ കൗണ്‍സിലറുമായ വി.ഹുസൈനെതിരെ അഴിമതി ആരോപണവുമായി സി.പി.എം.കുഴിനിലം പ്രദേശത്തെ നിരവധിയായ ആളുകളില്‍ നിന്നും കൗണ്‍സിലര്‍ ഹുസൈന് കൈക്കുലി വാങ്ങിച്ചതായി സി.പി.എം. കണിയാരം,കുഴിനിലം ബ്രാഞ്ച് കമ്മറ്റികള്‍ കുറ്റപ്പെടുത്തി.വേണ്ടത്ര തെളിവുകളുള്ള സ്ഥിതിക്ക് ആരോപണ വിധേയനായ ഹുസൈന് രാജിവെക്കണമെന്നും സി.പി.എം.നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുഴിനിലം വാര്‍ഡ് കൗണ്‍സിലറായ ഹുസൈന് കുഴിനിലം പ്രദേശത്തിലേയും സമീപ പ്രദേശങ്ങളിലെയും പാവപ്പെട്ട ആളുകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു.ഏറ്റവും ഒടുവിലായി മുട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടന കുഴി നിലം പ്രദേശത്തെ നിര്‍ദ്ധന കുടുംബത്തിന് വീട് വെക്കാന്‍ സഹായധനം അനുവദിച്ചിരുന്നു. ഒന്നര ലക്ഷം രൂപ അനുവദിച്ചതില്‍ തൊണ്ണൂറായിരം രൂപ നല്‍കുകയും ബാക്കി തുക ആ കുടുംബത്തിന് നല്‍കാതെ ഹുസൈന് കൈവശം വെച്ചതായും സി.പി.എം നേതാക്കള്‍ ആരോപിച്ചു.ഇത് സംബദ്ധിച്ച് കുഴി നിലം പുത്തന്‍പുര കരയാടന് കണ്ടി പാത്തുമ്മ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട് വിധവയുടെ കൈയില്‍ നിന്ന് മാത്രമല്ല മറ്റ് പലരില്‍ നിന്നുമായി ഹുസൈന് പണം വാങ്ങുന്നതായും നേതാക്കള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ആരോപണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും സി.പി.എം.നേതാക്കള്‍ പറഞ്ഞു.
ആരോപണം സംബദ്ധിച്ച് ഇതിനകം കുഴിനിലം ടൗണിലും മാനന്തവാടി ടൗണിലും പോസ്റ്ററുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം. കണിയാരം ലോക്കല്‍ സെക്രട്ടറി എം.സോമന്, ബ്രാഞ്ച് സെക്രട്ടറി കെ.വി.രാജു, രാജു മൈക്കിള്‍, കെ.ജി.ജോയി, അഖിലേഷ്, രാജീവന്, അജിത്ത് വര്‍ഗ്ഗീസ്, പി.എന്‍.സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍