തട്ടുകടകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന നടത്തി ; വഴിയോര കച്ചവടക്കാരില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു
മാനന്തവാടി ഗാന്ധി പാര്‍ക്കിലും പരിസരത്തും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം തട്ടുകടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഭക്ഷ്യവസ്തുക്കള്‍ തുറന്ന് വെച്ച് വില്പന നടത്തുന്നത് കര്‍ശനമായി വിലക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ പാചക എണ്ണ ഉള്‍പെടെയുള്ളവ ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്കി. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത തൊഴിലാളികളോട് എത്രയും വേഗം കാര്‍ഡെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മലിനജലം നിയമാനുശ്രുതമായി നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനും പറഞ്ഞിട്ടുണ്ട്. നഗരത്തില്‍ രാത്രി കാലങ്ങളില്‍ ഉന്തുവണ്ടി കച്ചവടക്കാരും, മീന്‍ കച്ചവടക്കാരും വ്യാപകമായി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വരും ദിനങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ടി തുളസീധരന്‍ ഗ്രേഡ് 1, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ഇബ്രാഹിം , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടി ബിനോജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍