ലാന്റ് അസൈന്മെന്റ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം: അഖിലേന്ത്യാകിസാന്‍ സഭ
മാനന്തവാടി: കേരള ലാന്റ് അസൈന്മെന്റ് ചട്ടം അഥവാ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മാനന്തവാടി താലൂക്ക് കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ പട്ടയഭൂമി നിയമപ്രകാരം കൃഷിക്കും വീടിനും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ഖനനത്തിനും കച്ചവട താല്‍പ്പര്യങ്ങള്‍ക്കും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ പട്ടയഭൂമി ഉപയോഗിച്ചാല്‍ ഗുരുതരമായ പരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വയനാട്, ഇടുക്കി പോലുള്ള ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ പ്രകൃതിദുരന്തിന് പോലും ഇടവരുത്തുമെന്നും കേരളത്തില്‍ മാഫിയകള്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രയോജനം ചെയ്യുകയെന്നും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ലാന്റ് അസൈന്മെന്റ് ചട്ടം ഭേദഗതിക്കൊരിങ്ങിയപ്പോള് അ നീക്കം ഇടതുമുന്നണി ചെറുത്തു തോല്‍പ്പിച്ചതാണ്. ജലം, വായു ,മണ്ണ്, സംരക്ഷിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ വികസനമാണ് ഉണ്ടാകേണ്ടത്.സര്‍ക്കാര്‍ ഈ ഭേദഗതിക്കൊരുങ്ങാതെ സംസ്ഥാനത്തെ ഭൂമി പരിസ്ഥിതി സൗഹൃദമായി സംരക്ഷിക്കാന്‍ നിലവിലുള്ള നിയമം ശക്തമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ ജോണി മറ്റത്തിലാനി, കെ.പി.വിജയന്, എം.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍