സാമിക്കുട്ടിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാര്‍
മുണ്ടേരി: അവധിക്ക്നാട്ടിലെത്തിയ സി.ആര്.പി.എഫ് ഉദ്യോഗസ്ഥന്റെ വിയോഗ വാര്‍ത്ത ജനം ഞെട്ടലോടെയാണ് കേട്ടത്. വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നതിനായി ഓട്ടപാച്ചിലിലായിരുന്ന സാമിക്കുട്ടി നാട്ടുകാര്‍ക്ക് അത്ര സുപരിചിതനായിരുന്നു. പണിയ സമുദായത്തില്‍ നിന്ന്ഉന്നതിയിലെത്തിയ ഇദ്ദേഹം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാതൃക പുരുഷനായിരുന്നു. രണ്ട് ആഴ്ചക്കു മുമ്പായിരുന്നു സാമിക്കുട്ടി നാട്ടിലെത്തിയത്. ശ്രീനഗറിലെ സേവനത്തിനിടെ ഫോണിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും മറ്റും മുക്കാല്‍ ഭാഗമെത്തിച്ച വീടിന്റെ അവസാന വട്ട പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും.സാമിക്കുട്ടിക്ക്യാത്രാമൊഴി നല്‍കുന്നതിനായി ജനം തടിച്ചുകൂടിയിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിലെ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന്, പൊലീസി ന്റെ നേതൃത്വത്തില്‍ മരണാനന്തര ആദരവുകള്‍ നല്കി ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കു ശേഷം സമീപത്തെ ശ്?മശാനത്തില്‍ സംസ്?കരിച്ചു.ഇല്ലായ്മകളില്‍ നിന്നാണ് സാമിക്കുട്ടി വളര്‍ന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട അദ്ദേഹം തന്റെ 24ഫാം വയസില്‍ 1989ഫലാണ് സി.ആര്.പി.എഫില്‍ ജോലിക്ക് കയറുന്നത്. അന്നത്തെ കാലഘട്ടത്തില്‍ പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ക്കാര്‍ ജോലിക്ക് കയറുന്നത് അപൂര്‍വമായിരുന്നു. ജീവിതത്തിന്റെ ഒന്നുമില്ലായ്മയെ സി.ആര്.പി.എഫിലെ 29 വര്‍ഷത്തെ സേവനം കൊണ്ട് അദ്ദേഹം വെട്ടിതിരുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍