മുള്ളന്‍കൊല്ലിയിലെ മാലിന്യ നിക്ഷേപം:മുഖ്യആസൂത്രകന് അറസ്റ്റില്‍
മുള്ളന്‍കൊല്ലി മജ്ജണ്ടയില് ജനവാസ മേഖലയില്‍ കോഴി മാലിന്യമടക്കമുള്ളവ നിക്ഷേപിച്ച കേസിലെ മൂന്നാം പ്രതിയും മുഖ്യ ആസുത്രകനുമായ പെരിക്കല്ലൂര്‍ മാമ്പള്ളി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്.മാലിന്യം നിക്ഷേപിച്ച സംഭവത്തിന് പിന്നില്‍ അനീഷാണെന്നും, കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴി മാലിന്യം ശേഖരിച്ചതും, ജനവാസ മേഖലയില്‍ കുഴിച്ചു മൂടിയതും അനീഷിന്റെ നേതൃത്വത്തിലാണെന്നും പോലീസ് വ്യക്തമാക്കി.പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. കേസിലെ നാലാം പ്രതിയും ഓട്ടോ െ്രെഡവറുമായ പട്ടാണിക്കൂപ്പ് തെറ്റുതുരുത്തേല് ബിജു (ബിജിഷ് മാത്യ)വിനെ പുല്‍പ്പള്ളി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിലെ 1,2, പ്രതികളായ സ്ഥലം ഉടമ പറവൂര്‍ ചക്കിയത്ത് വര്‍ഗീസ്, നോട്ടക്കാരന് പാസ്റ്റര്‍ ബാബു എന്നിവരെ പിടികിട്ടാനുണ്ട്.
കോഴിക്കോട് ഭാഗത്ത് നിന്നുമെത്തിച്ച കോഴി മാലിന്യമാണ് വര്‍ഗീസിന്റെ പേരിലുള്ള റബ്ബര്‍ തോട്ടത്തില്‍ വലിയ കുഴികളെടുത്ത് മൂടിയത്. തുടര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിച്ചിട്ടത് കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് സ്ഥലമുടമയെ ഒന്നാം പ്രതിയാക്കിയും മറ്റുള്ളവരെ തുടര്‍ പ്രതികളാക്കിയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒന്നാം പ്രതി വര്‍ഗീസ് വിദേശത്താണുള്ളത്.
സംഭവത്തില്‍ പോലീസ് അടക്കമുള്ള സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറുന്നൂവെന്നാരോപിച്ച് പ്രദേശവാസികള്‍ പരസ്യ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ബത്തേരി തഹസില്‍ദാര്‍ പ്രശ്നത്തിന്റെ ഗൗരവം ഉള്കൊള്ളുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുറപ്പ് നല്‍കുകയും ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍