കാട്ടിക്കുളത്ത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: നാല് പേര് കൂടി കീഴടങ്ങി; കോടതി പ്രതികളെ റിമാണ്ട് ചെയ്തു
മാനന്തവാടി:ക്രിസ്തുമസ് ദിനത്തില്‍ രാത്രി കാട്ടിക്കുളം ടൗണില്‍വെച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേരെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.എടവക എള്ളുമന്ദം താമരപ്പള്ളി ടിഎം ടോണി (30), തോണിച്ചാല്‍ അലിയാറ്റുകുടി ലെനിന് ജേക്കബ് (29), തോണിച്ചാല്‍ തേക്കുംകുടി അനീഷ് (29), എടവക പുളിക്കല്‍ ബി ജിത്തു (22) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതി റിമാണ്ട് ചെയ്തു.ഇതേ സംഭവത്തിലെ ഏഴ് പ്രതികളെ തിരുനെല്ലി പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.കാട്ടിക്കുളം ടൗണില്‍വെച്ച് ഇരുവിഭാഗം ബഹളമുണ്ടാക്കുന്നതിനെ കുറിച്ച് അന്വേഷിച്ച പ്രദേശവാസികളെയാണ് ഒരുവിഭാഗം ക്രൂരമായി മര്‍ദ്ധിച്ചത്. ബീയര്‍കുപ്പി കൊണ്ടുള്ള മര്‍ദ്ധനത്തില്‍ തലയ്ക്കും ,ചെവിക്കും,പുറഭാഗത്തും ഗുരുതരപരുക്കേറ്റ നാല് പേര് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ലോറിക്ക് അരിക് നല്‍കിയില്ലെന്ന് പേരില്‍ ലോറിക്കാരും , കാര്‍ ഉടമകളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പ്രദേശവാസികളായ നാലോളം പേര്‍ക്ക് ഗുരുതരമായ മര്‍ദ്ധനമേറ്റത്. പാണ്ടിക്കടവില്‍ നിന്നും വാഹനത്തിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ടൗണിലെ ബഹളംകേട്ട് റോഡിലേക്ക് ഇറങ്ങിവന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. തലക്കും ദേഹത്തുമടക്കം ഗുരുതര പരിക്കുകളാണ് ഇവര്‍ക്കേറ്റത്.കാട്ടിക്കുളം നമ്പൂനംകണ്ടിയില് സുശാന്ത്, സുധീഷ്, സജീഷ്,എന്നീ സഹോദരങ്ങള്‍ക്കും തട്ടിക്കാട്ട് വിജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത് .പരിക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എല്ലാവരുടേയും തലക്കും ചെവിക്കുമാണ് കൂടുതല്‍ പരുക്കേറ്റിരുന്നത്. ഒരാളുടെ ചെവിക്ക് ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നു. തുടര്‍ന്ന്
തിരുനെല്ലി പോലീസ് ജില്ലാ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരുടെ മൊഴി രേഖപെടുത്തുകയും കേസ് എടുക്കുകയുമായിരുന്നു. 308, 143,144,147,323,327,506(1) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഏഴു പേരെ തിരുനെല്ലി എസ്.ഐ. ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. എടവക പാണ്ടിക്കടവ് കേളോത്ത് ഷമീര്‍ (30), തരുവണ കരിങ്ങാരി ചോലപ്രവന്‍ അഷ്കര്‍ അലി (25), എടവക പാണ്ടിക്കടവ് കൃഷ്ണനിവാസില്‍ സന്തോഷ് (31), പാണ്ടിക്കടവ് എടവെട്ടന്‍ അശ്ഫാഖ് അലി (22), മാനന്തവാടി താഴെയങ്ങാടി തേക്കിന് കാട്ടില്‍ ശ്യാം ദാസ് (പപ്പൂസ് 22), എടവക പാണ്ടിക്കടവ് ആയങ്കി സജീദ് (31), പാണ്ടിക്കടവ് പൊയില്‍ കപ്പച്ചേരി സാദിഖ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍