വളര്‍ത്തുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം: നായകളുടെ ഉടമയെ അറസ്റ്റ് ചെയ്തു;പ്രതിയെ കോടതി റിമാന്റ് ചെയ്തു
വൈത്തിരി അംബേദ്കര്‍ കോളനിയിലെ രാജമ്മയെന്ന വീട്ടമ്മ വളര്‍ത്തുനായകളുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ നായകളുടെ ഉടമസ്ഥനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. രാജമ്മയുടെ അയല്‍വാസിയായ കാരയ്ക്കല്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് ഐപിസി 304 പ്രകാരവും, അശ്രദ്ധമായി വളര്‍ത്തുമൃഗങ്ങളെ സൂക്ഷിച്ചതുമായി ബന്ധപ്പെടുത്തി ഐപിസി 289 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജോസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ജോസ് രാജമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അതീവ ആക്രമകാരികളായ റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ ഇയ്യാള് വളരെ അശ്രദ്ധയോടെയാണ് പരിപാലിച്ചുവന്നിരുന്നതെന്ന് ആരോപണമുണ്ട്. കൂടാതെ നായ്ക്കളെ വളര്‍ത്താനുള്ള പഞ്ചായത്ത് ലൈസന്‍സോ മറ്റ് രേഖകളോ ഇദ്ധേഹത്തിന്റെ കൈവശമില്ലായെന്നും പരാതിയുണ്ട്. അതുകൊണ്ടുതന്നെ മനപൂര്‍വമല്ലാത്ത നരഹത്യയെന്ന വകുപ്പ് മാറ്റി നരഹത്യക്ക് കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍