ജില്ലാ ആശുപത്രിയില്‍ പാല്,ബ്രഡ് വിതരണം മുടങ്ങിയ സംഭവം: കോണ്‍ഗ്രസ് ഇന്നും സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ബ്രഡും പാലും ദിവസങ്ങളായി മുടങ്ങിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലെ സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു. പത്ത് മണിക്ക് ആരംഭിച്ച ഉപരോധം ഡി.സി.സി ജന സെക്രട്ടറി എം.ജി ബിജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പതിനൊന്നരയോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നിക്കിയതോടെയാണ് സമരം അവസാനിച്ചത്. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് നല്കി വരുന്ന പാല്, ബ്രഡ് എന്നിവയാണ് കഴിഞ്ഞ ഒന്നരമാസമായി മുടങ്ങി കിടക്കുന്നത് .പോഷകാഹാരങ്ങള്‍ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപ മില്‍മയ്ക്കും, മോഡേണ്‍ ബ്രഡ് വിതരണക്കാര്‍ക്കും കൊടുത്തു തീര്‍ക്കാനുണ്ട്. ആശുപത്രി അധികൃതര്‍ പണം ലഭിക്കാന്‍ ഡിസംബര്‍ അവസാനം സര്‍ക്കാരിലേക്ക് കത്ത് എഴുതിയെങ്കിലും പണമില്ലന്ന മറുപടിയാണ് ലഭിച്ചത് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഡയറ്റ് ഫണ്ടിലേക്കായി അനുവദിച്ച തുക ആകെ 90 ലക്ഷമാണ്. ഇതില്‍ 25 ലക്ഷം രൂപയും വയനാട് ജില്ലാശുപത്രിയിലേക്കാണ് ചിലവഴിച്ചത്. ഇനി പ്രസ്തുത ഫണ്ടില്‍ 3 ലക്ഷം മാത്രമാണ് അവശേഷിക്കുന്നതെന്നും, ജില്ലാശുപത്രിയിലെ കുടിശിക നികത്താനുള്ള ഫണ്ട് അധികമായി അനുവദിച്ച് നല്കാന് സര്‍ക്കാരിന് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡിഎച്ച്എസില്‍ നിന്നുമുള്ള മറുപടിയില്‍ വ്യക്തമാകുന്നു.
എന്നാല്‍ ആദിവാസികളടക്കമുള്ള നിരവധി രോഗികളാണ് പോഷകാഹാരം മുടങ്ങിയതുമൂലം ദുരിതത്തിലായത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു. പ്രസ്തുത സമരത്തില്‍ മതിയായ പ്രതികരണം ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നും പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഡെന്നിസണ്‍ കണിയാരം, പി.വി ജോര്‍ജ്, പി.എം ബെന്നി, അസിസ് വാളാട്, സണ്ണി ചാലില്‍, റഷീദ് തൃശ്ശിലേരി, പാറക്കല്‍ ജോസ്, എ.എം നിശാന്ത്, പി.ഷംസുദ്ദീന്,മുജീബ് കോടിയോടന്‍, എം.ജി ബാബു, കെ വി ജോണ്സണ്, ബാബു പുളിക്കല്‍, എം.ആര് സുരേന്ദ്രന്,സുശോബ്, സുഹൈര്‍, എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍