ജില്ലാ പഞ്ചായത്തിനെതിരെ ഒ.ആര് കേളു എം.എല്‍.എയുടെ കത്ത്; ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ: 38 കോടി രൂപയുടെ വികസന പദ്ധതി കടലാസിലൊതുങ്ങുന്നതായി ആരോപിച്ചാണ് കത്ത്
മാനന്തവാടി:ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥമൂലം 38 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങുന്നതായി ആരോപിച്ച് കൊണ്ടും ജില്ല ആശുപത്രിയോട് ജില്ലാ പഞ്ചായത്ത് കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് കൊണ്ടും ഒ.ആര് കേളു എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തുറന്ന കത്തയച്ചു. 38 കോടി രൂപ ചിലവില്‍ ആറ് നിലകളിലായി ഉയരുന്ന മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് നിലച്ച അവസ്ഥയിലുള്ളതെന്നും, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി 6 മാസം കഴിഞ്ഞിട്ടും കെട്ടിടം പണിയാന്‍ ആവശ്യമായ സ്ഥലം നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് ജില്ലാ പഞ്ചായത്തധികൃതര്‍ കൈമാറിട്ടിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.ജില്ലാ ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് മുഖേനെ 38 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി നല്‍കിയതാണ്. എന്നാല്‍ 6 മാസം കഴിഞ്ഞിട്ടും കെട്ടിടം പണിയാന്‍ ആവശ്യമായ സ്ഥലം നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് ജില്ലാ പഞ്ചായത്തധികൃതര്‍ കൈമാറിട്ടിയിട്ടില്ല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമയത്ത് കരാറുകാര്‍ തമ്മിലുള്ള തര്‍ക്കം കാണം ഈ പദ്ധതി സംബന്ധിച്ച് കേസ് ഹൈക്കോടതിയായിരുന്നു. ആഘട്ടത്തില്‍ ഒ.ആര് കേളു എം.എല്‍.എ ഈ വിഷയത്തില്‍ ഇടപെടുകയും അഡ്വക്കറ്റ് ജനറിനെ നേരിട്ട് കാണുകയും ചെയ്തു. കേസിന്റെ അടിയന്തിര സ്വഭാവം മനസിലാക്കി കേസിന്റെ ബെഞ്ച് മാറ്റുകയും, ആരോഗ്യ-പൊതുമരാമത്ത്- നിയമ മന്ത്രിമാരുടെ ഇടപെടലിന്റെ സഹായത്തോടെ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്.
നബാര്‍ഡിന്റെ ഫണ്ടായതിനാല്‍ തന്നെ കാലതാമസം നേരിട്ടാല്‍ ഫണ്ടും പദ്ധതിയും നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്.പ്രസ്തുത കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളും, മരങ്ങളും നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടും ഇതുവരെയായും നടപ്പിലായിട്ടില്ല. പ്രസ്തുത പദ്ധതി വേഗം നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് തയ്യാറാകണമെന്നും, ജില്ലാ പഞ്ചായത്തിന്റെ കാലതാമസം നിമിത്തം പ്രസ്തുത പദ്ധതി മുടങ്ങിയാല്‍ പൂര്‍ണ ഉത്തരവാദി ജില്ലാപഞ്ചായത്ത് ആയിരിക്കുമെന്നും ഒ.ആര് കേളു എം.എല്‍.എ കത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, ജില്ലാ ആശുപത്രി സൂപ്രണ്ടിനും ഒ ആര് കേളു എം.എല്‍.എ കത്ത് നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലക്ക് പുറമേ, ജില്ലയുടെ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ജില്ലകളിലെ നിര്‍ദ്ധന രോഗികള്‍ പോലും ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. പുതിയ മര്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് പണി പൂര്‍ത്തിയാല്‍ ജില്ലാ ആശുപത്രിയുടെ മുഖഛായ മാറും. ജില്ലാ ആശുപത്രിയില്‍ ചിതറി കിടക്കുന്ന വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരുവാന്‍ കഴിയും. ഇത് രോഗികളുടെ ചികിത്സക്ക് കരുത്താക്കും. എത്രയും പെട്ടെന്ന് മര്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍