ജില്ലാശുപത്രിയില്‍ പോഷകാഹാര വിതരണം മുടങ്ങി; പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്; സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു; നാളെയും പ്രതിഷേധം തുടരും
മാനന്തവാടി:ജില്ലാ ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്ക് നല്കി വരുന്ന പാലും, ബ്രഡും വിതരണം മുടങ്ങി. പോഷകാഹാരങ്ങള്‍ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപ കുടിശിക ആയതിനെ തുടര്‍ന്നാണിത്. വിതരണംമുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ജില്ലാശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. പരിഹാരമില്ലെങ്കില്‍ ബുധനാഴ്ചയും ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് നല്കി വരുന്ന പാല്, ബ്രഡ് എന്നിവയാണ് കഴിഞ്ഞ ഒന്നരമാസമായി മുടങ്ങി കിടക്കുന്നത് .പോഷകാഹാരങ്ങള്‍ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപ മില്‍മയ്ക്കും, മോഡേണ്‍ ബ്രഡ് വിതരണക്കാര്‍ക്കും കൊടുത്തു തീര്‍ക്കാനുണ്ട്. ആശുപത്രി അധികൃതര്‍ പണം ലഭിക്കാന്‍ ഡിസംബര്‍ അവസാനം സര്‍ക്കാരിലേക്ക് കത്ത് എഴുതിയെങ്കിലും പണമില്ലന്ന മറുപടിയാണ് ലഭിച്ചത് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഡയറ്റ് ഫണ്ടിലേക്കായി അനുവദിച്ച തുക ആകെ 90 ലക്ഷമാണ്. ഇതില്‍ 25 ലക്ഷം രൂപയും വയനാട് ജില്ലാശുപത്രിയിലേക്കാണ് ചിലവഴിച്ചത്. ഇനി പ്രസ്തുത ഫണ്ടില്‍ 3 ലക്ഷം മാത്രമാണ് അവശേഷിക്കുന്നതെന്നും, ജില്ലാശുപത്രിയിലെ കുടിശിക നികത്താനുള്ള ഫണ്ട് അധികമായി അനുവദിച്ച് നല്കാന് സര്‍ക്കാരിന് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡിഎച്ച്എസില്‍ നിന്നുമുള്ള മറുപടിയില്‍ വ്യക്തമാകുന്നു.
എന്നാല്‍ ആദിവാസികളടക്കമുള്ള നിരവധി രോഗികളാണ് പോഷകാഹാരം മുടങ്ങിയതുമൂലം ദുരിതത്തിലായത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഉപരോധത്തിന്റെ ഭാഗമായി ഉച്ചയോടെ ലെ സെക്രട്ടറിയെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. പാല്-ബ്രഡ് വിതരണം ഉടനടി പുനരാരംഭിച്ചില്ലെങ്കില്‍ നാളെ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഉപരോധസമരത്തിന് നേതാക്കളായ എം.ജി.ബിജു, ഡെന്നീസണ് കണിയാരം, സണ്ണി ചാലില്‍, പി.എം ബെന്നി, മുജീബ് കോടിയോടന്‍, എ.എം.നിഷാന്ത്, വിനോദ് തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍