സി.പി.എം ആരോപണം ഭരണപരാജയം മറച്ചുവെക്കാന്‍ :കോണ്‍ഗ്രസ്സ്
മാനന്തവാടി:തവിഞ്ഞാല്‍ സി.ഡി.എസ്.തിരഞ്ഞെടുപ്പ് സി.പി.എമ്മിന് മറുപടിയുമായി കോണ്‍ഗ്രസ്സ്. ഭരണപരാജയത്തിന്റെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസ്സ് - ബി.ജെ.പി. ബന്ധം ആരോപിക്കുന്നതെന്നും തവിഞ്ഞാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ചുള്ള കുടുംബശ്രീ സംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ്സ് ഉദ്ദേശിക്കുന്നില്ലന്നും നേതാക്കള്‍.സി.ഡി.എസ്.തിരഞ്ഞെടുപ്പില്‍ 11 വീതം തുല്ല്യ വോട്ടുകള്‍ ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്സണെയും വൈസ് ചെയര്‍പേഴ്സണെയും തിരഞ്ഞെടുത്തത്.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് സി.പി.എം. ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. സി.പി.എം ന്റെ തന്നെ പഞ്ചായത്ത് മെമ്പര്കെതിരെ സി.ഡി.എസ്.എക്സികുട്ടീവിലേക്ക് മത്സരിച്ച് ജയിച്ച ജയലക്ഷ്മിയാണ് വൈസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഇടപെട്ടിട്ടില്ല. ഭരണം നിലവിലുണ്ടായിട്ടും സി.ഡി.എസില്‍ പരാജയപ്പെട്ടത് സ്വന്തം അണികളെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്ത സി.പി.എം.നേതൃത്വം അണികളെ തൃപ്തിപ്പെടുത്താന്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ കുറ്റപ്പെടുത്തി.സി.ഡി.എസ് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ.സി.പി.എം ഏരിയാ കമ്മറ്റി അംഗം ബി.ജെ.പി.വാര്‍ഡ് മെമ്പറെ പല തവണ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത് ഫോണ്‍ രേഖ പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും നേതാക്കള്‍ വ്യക്തമാക്കി.കഴിഞ്ഞ ആറ് വര്‍ഷം നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച സി.ഡി.എസിന് ലഭിച്ചു അംഗീകാരം കൂടിയാണ് തുടര്‍ന്നും കോണ്‍ഗ്രസ് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും നേതാക്കള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ എം.ജി.ബിജു, ജോസ് കൈനികുന്നേല്‍, എം.ജി ബാബു, ജോസ് പാറക്കല്‍, ശശികുമാര്‍ വി.കെ.തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍