മാനന്തവാടി ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണം ; സമരസമിതി ഗവര്‍ണ്ണര്‍ക്ക് പരാതിനല്‍കി
ആദിവാസി സമൂഹത്തിന്റെ നാശത്തിന് കാരണമാകുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ സ്ഥിതി ചെയ്യുന്ന ബിവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി.രണ്ട് വര്‍ഷത്തിലധികമായി ആദിവാസി വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ബീവറേജ് ഔട്ട്ലെറ്റിനെതിരെ നടത്തിവരുന്ന സമരത്തോട് അധികൃതര്‍ അവഗണന കാണിക്കുകയാണെന്നും,മദ്യാസക്തിയില്‍ അടിമകളായി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തെ രക്ഷിക്കുവാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.2016 ജനുവരി 27 നാണ് ബീവറേജ് ഔട്ടലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി വീട്ടമ്മമാര്‍ സമരം ആരംഭിച്ചത്.ഔട്ട്ലെറ്റിന് ചുറ്റുമയി 18 ഓളം ആദിവാസി കോളനികള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഈ കോളനികളിലെ പുരുഷന്മാര്,സ്ത്രീകളും,കുട്ടികളും മദ്യത്തിന് അടിമകളാകുന്നു. ഇതുമൂലം ഈ കോളിനികളില്‍ വാക്കേറ്റവുംഅടിപിടിയും നിത്യസംഭവമാണ്.ലഹരിയുടെ അമിത ഉപയോഗം മൂലം ആതമഹത്യകളും,ദുരൂഹ മരണങ്ങളും ഏറിവരുന്നു.പണിയ വിഭാഗത്തി പുരുഷന്മാരുടെ എണ്ണം അകാല മരണങ്ങളാല്‍ കുറഞ്ഞുവരുന്നു.നിത്യേന അയ്യായിരത്തിലേറെ പേര് കയറിയിറങ്ങുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ കെട്ടിടത്തില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റിന് മതിയായ സുരക്ഷയില്ലെന്ന് പൊതുമരാമത്ത് വകുപ്പും ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഈ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെയും,മദ്യഷാപ്പ് മൂലം കോളനികളിലെ സൈ്വര്യജീവിതം,വംശനാശവും സംഭിവിക്കുന്നു എന്ന മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ,ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ആര്.പി.സി 144 പ്രകാരം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മുന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ ഉത്തരവിനെ മറികടന്ന് ഹൈക്കോടതിയുടെ സ്റ്റേയില്‍ തുടരുന്ന ഔട്ട്ലെറ്റിന് താഴെ ആദിവാസികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് കഴിഞ്ഞദിവസം പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍