വയനാട്ടില്‍ പരിസ്ഥിതിയുടെ പേരു പറഞ്ഞ് വികസനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു :ജോസ് പാറേക്കാട്ട്
മാനന്തവാടി : വയനാട്ടില്‍ പരിസ്ഥിതിയുടെ പേരു പറഞ്ഞ് വികസനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് പറഞ്ഞു.പെട്രോള്‍ -ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണ്ണയുടെ ഭാഗമായി മാനന്തവാടി സബ്പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ്ണയും മാര്‍ച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകള്‍ വയനാടും ഇടുക്കിയുമാണ്. വയനാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്കും രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കും ഏക ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളേജ് മാത്രമാണ്. രോഗികളുമായി കിലോ മീറ്ററുകള്‍ ദൂരത്തുള്ള കോഴിക്കോട് എത്തുമ്പോള്‍ നഷ്ടം രോഗികളുടെ ബന്ധുക്കള്‍ക്ക് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദിപൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാല യാത്രാ നിരോധനം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. കോടതിയില്‍ വിഷയം ഫലപ്രദമായി അവതരിപ്പിച്ച് രാത്രികാല യാത്രാ നിരോധനം പിന്‍വലിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് സമ്പൂര്‍ണ്ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ വികസന കാര്യത്തിലും വയനാടിന് അവഗണന മാത്രമാണ്. വികസനം നടപ്പിലാക്കി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍റോഡ് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ നടപടിയാരംഭിക്കണം. കാര്‍ഷിക വിളകള്‍ക്കും നാണ്യ വിളകള്‍ക്കും വിലയില്ലാതെ മലയോര കര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ വന്യ ജീവികള്‍ രാവും പകലും വ്യത്യാസമില്ലാതെ കൃഷിഭൂമിയില്‍ വിളകള്‍ നശിപ്പിച്ച് വിളയാട്ടം നടത്തുകയാണ്. ഇതു മൂലം കര്‍ഷകര്‍ വന്‍സാമ്പത്തിക ബാധ്യതക്കാരാവുകയാണ്. ഒരു വശത്ത് വന്‍ മാഫിയകള്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നും വനമേഖലയാണെന്നും പറഞ്ഞ് ഉദ്യോഗസ്ഥ മാഫിയ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന മൂലം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. 2017 ജൂണില്‍ ഇന്ധനവില ദിവസവും മാറ്റുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും എന്ന് ഉറപ്പ് നല്‍കിയാണ്. കാര്യമായി വിലക്കുറവ് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല. ഏറ്റവും വലിയ ചൂഷണ മാര്‍ഗമായി ഈ തീരുമാനം മാറിയിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്നതിന് ശേഷം എക്സൈസ് നികുതി 16 തവണ വര്‍ദ്ധിപ്പിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 40% സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ധനകാര്യ കമ്മീഷന് തീരുമാനം അട്ടിമറിക്കുവാന്‍ എക്സൈസ് ഡ്യൂട്ടിയുടെ പേര് മാറ്റി രണ്ട് ലക്ഷം കോടിയുടെ അധികവരുമാനം കേന്ദ്ര ഖജനാവിന് ഉണ്ടാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ക്രമാതീതമായി ഉയരുന്ന പെട്രോള്‍ ഡീസല്‍ വിവവര്ദ്ധനവ് കുറക്കുവാനും അടിക്കടി വര്‍ദ്ധിക്കുന്ന ഇന്ധനവില നിയന്ത്രിക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.പെട്രോളിനും ഡീസലിനും ഉപയോക്താക്കള്‍ നല്കുന്ന തുകയുടെ പകുതിയിലേറെ കേന്ദ്ര സംസ്ഥാന നികുതികളാണ്. ഈ നികുതികള്‍ കുറയ്ക്കുവാന്‍ ബന്ധപ്പെട്ട ഗവണ്മെന്റുകള് ഇനിയും വൈകരുത്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഈ ഇനത്തില്‍ കേന്ദ്ര ഗവണ്മെന്റിന് ലഭിച്ചത് 211 ശതമാനം അധിക നികുതിവരുമാനമാണ്. രാജ്യാന്തര വിപണിയില്‍ പെടോളിനും ഡീസലിനും വില ഇടിഞ്ഞപ്പോള്‍ നികുതി കൂട്ടി ജനങ്ങളെ ചൂഷണം ചെയ്ത ഗവണ്മെന്റ് ഇനിയെങ്കിലും ചൂഷണം അവസാനിപ്പിച്ച് വിലവര്‍ദ്ധനവു തടയാുവാനുള്ള ധാര്‍മ്മിക ഉത്തവാദിത്വം ഏറ്റെടുക്കണം
ജില്ലാ പ്രസിഡന്റ് കെ എ ആന്റണി അദ്യക്ഷത വഹിച്ച കൂട്ട ദര്ണ്ണയില് അഡ്വ. ജോര്‍ജ്ജ് വാതുപറമ്പില്‍, വില്‍സണ്‍ നെടുംകൊമ്പില്‍ ,ജോസ് വി എം ,കെ എം ജോസഫ് ,എം ഒ ജോസഫ് ,ലോറന്‍സ് കെ ജെ, പീറ്റര്‍ എം പി ,സാബു ചക്കാലക്കുടി ,സിബി ജോണ്‍ ,ബിജു അലക്സ് ,ജോസ് എ സി ,പി ജെ ചാക്കോ,ജിനീഷ് ബാബു,പാറയ്ക്കല്‍ കുര്യന് ,വര്‍ക്കി കവുങ്ങുംപള്ളി,ജോസഫ് എ വി ,അനൂപ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍