കാട്ടിക്കുളം- അമ്മാനി ബൈപാസ് റോഡ് വീതികൂട്ടി സൗകര്യപ്രദമാക്കണം:പ്രദേശവാസികള്‍
കാട്ടിക്കുളം: ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുറവാ ദ്വീപലേക്കും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പടമല പള്ളി, ദുര്‍ഗാ ദേവി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റും കാട്ടിക്കുളം ടൗണില്‍ നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും വനമേഖല അല്ലാത്തതുമായ കാട്ടിക്കുളം അമ്മാനി റോഡ് ബൈപ്പാസ് വീതികൂട്ടണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത് ദൈനംദിനം നൂറുകണക്കിന് സഞ്ചാരികള്‍ ഈ റോഡ് ഉപയോഗിക്കുന്നതായും തദ്ദേശവാസികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ഉപയോഗ പ്രദമാകുന്ന പ്രസ്തുത റോഡ് വീതികൂട്ടി സൗകര്യപ്രദമാക്കിയാല് നാടിന്റെ ഗതാഗത സൗകര്യത്തിന് അതൊരു മുതല്‍ക്കൂട്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.
ജനവാസകേന്ദ്രങ്ങളിലൂടെയും വനമേഖല ഒഴിവാക്കിയും ഉള്ള റോഡയതിനാല്‍ വന്യമൃഗ ശല്യവും മറ്റും ഇല്ലാതെ യാത്ര ചെയ്യാന്‍ പറ്റുമെന്നുള്ളതിനാല്‍ ഈ റോഡാണ് സഞ്ചാരികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. നിലവില്‍ കുറുവയില്‍ നിയന്ത്രണം ഉള്ളതിനാല്‍ പുലര്‍ച്ച തന്നെ കുറുവയിലെത്താന് സഞ്ചാരികള്‍ ഉപയോഗിക്കുന പ്രധാന റോഡ)ണിത്. രണ്ടാം ഗേറ്റ് വഴിയുള്ള റോഡിന്റെ ഇരുവശത്തും വനമേഖല ആയതിനാലും ജനവാസം തീരെ കുറവായതിനാലും വന്യമൃഗ ശല്യവും മറ്റും കാരണം അതുവഴിയുളള യാത്ര യാത്രികര്‍ക്ക ദുസ്സഹമായ സാഹചര്യത്തിലാണ് അമ്മാനി റോഡ് വിപുലീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍