മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം: വയനാട് പോലീസ് സുരക്ഷ സുശക്തമാക്കി
മലപ്പുറം കരുളായി വനത്തില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 24 തീയ്യതി അടുത്തു വരുന്നതിന്റെ പശ്ച്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലേക്ക് വരുന്ന എല്ലാ വഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കൂടാതെ രാത്രി കാലങ്ങളില്‍ പോലീസ് നടത്തി വരുന്ന പരിശോധനയും കര്‍ശനമാക്കി.മാവോയിസ്റ്റ് ഭീഷണി നില നില്ക്കുന്ന ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ച സൗകര്യവും പഴുതടച്ചുള്ള സിസിടിവി നിരീക്ഷണവും ശക്തമാക്കി.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, അയല്‍ ജില്ലകളായ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും മറ്റും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും, ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അടുത്ത കാലത്തായി മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന്റേയും അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി സുസജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി ജില്ലാ പോലീസ് അറിയിച്ചു. ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ച മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടിസുകളില്‍ കാണുന്ന ആളുകളെ കാണുകയോ,മറ്റ് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയോ ആണെങ്കില്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന പോലീസ് ഓഫീസര്‍മാരെ ഫോണ്‍ മുഖേനെ വിളിച്ചറിയിക്കാവുന്നതാണ്. ഡിവൈഎസ്പി സ്പെഷ്യല്‍ ബ്രാഞ്ച്-9497 990 125, ഡിവൈഎസ്പി-മാനന്തവാടി 9497 990 130, എഎസ്പി കല്‍പ്പറ്റ 9497 990 131.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍