ഡിഎഫ്ഓയുടെ സസ്പെന്ഷന് ഉത്തരവ് മരവിപ്പിച്ചെങ്കിലും വിവാദം പുകയുന്നു
കല്‍പ്പറ്റ: സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഓ എ ഷജ്നയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സര്‍വ്വീസ് മാനദണ്ഡങ്ങള്‍ ലംഘിച്ചും നടപടി ക്രമങ്ങള്‍ പാലിക്കാതെയും അര്‍ധരാത്രി ഉത്തരവിറക്കിയതിന്റെ പിന്നിലുള്ള ചേതോവികാരമെന്തെന്ന ചോദ്യമാണുയരുന്നത്.
ഏറെ വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ മരങ്ങള്‍ കണ്ടുകെട്ടിയതും നിലവില്‍ കോടതിയില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഡി.എഫ്.ഒ ഷജ്ന കരീമാണ്. ഇവരെ സസ്പെന്‍ഡ് ചെയ്ത് ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ച് കേസ് അട്ടിമറിക്കാനായിരുന്നു നീക്കമെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയില്‍ നിന്നുള്ള മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഡിഎഫ്ഓയ്ക്ക് ജാഗ്രത കുറവുണ്ടായി എന്ന് തെളിയിച്ചാല്‍ പോലും വിശദീകരണം പോലും തേടാതെ അര്‍ധരാത്രി തിടുക്കപ്പെട്ട് ഉത്തരവിറക്കുകയും, പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്തുത ഉത്തരവ് പിന്‍വലിക്കുകയും ചെയ്തത് ആരുടെയെല്ലാം താല്പര്യം സംരംക്ഷിക്കാനാണ് എന്ന ചോദ്യമാണ് സാധാരണക്കാര്‍ക്കുള്ളത്. വനംവന്യജീവി സംഘര്‍ഷം വ്യാപകമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചതായി ആരോപണം നേരിടുന്ന വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് ചില തത്പര കക്ഷികള്‍ ഹൈജാക്ക് ചെയ്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ് ഇതിനൊക്കെ പിന്നിലെന്നും ആരോപണമുണ്ട്.
വയനാട് സുഗന്ധിഗിരിയില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്കിയ വനം വകുപ്പിന്റെ കൈവശത്തിലുള്ള 3000 ഏക്കര്‍ ഭൂമിയില്‍ നിന്ന് അപകടാവസ്ഥയിലുള്ള 20 മരങ്ങള്‍ മുറിച്ചുനീക്കാനുള്ള അനുമതിയുടെ മറവില്‍ നുറിലധികം മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് ബുധനാഴ്ച രാത്രി ഉത്തരവിറക്കിയത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്ന് സസ്പെന്ഷന് വ്യാഴാഴ്ചയോടെ മരവി പ്പിക്കുകയായിരുന്നു. അനധികത മരം മുറിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റേഞ്ച് ഓഫിസറെ സസ്പെന്‍ഡ് ചെയ്യാനും ഡി.എഫ്.ഒ ഷജ്ന കരീം ഉള്‍പ്പെ ടെയുള്ളവരോട് വിശദീകരണം ചോദിക്കാനുമാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇതുമായി ബ ന്ധപ്പെട്ട് വിശദീകരണം നല്കു ന്നതിന് മുമ്പുതന്നെ അന്വേഷണ സംഘത്തിന്റെ നിര്‍ദേശം മരവിപ്പിച്ച് വനം മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഡി.എഫ്.ഒ ഷജ്ന കരീം ഉള്‍പ്പെടെയുള്ളവരെ സസ്പെ ന്‍ഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് മരവിപ്പി ക്കുന്നതായാണ് വ്യാഴാഴ്ചത്തെ ഉ ത്തരവില്‍ പറയുന്നത്.
ജി ല്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമാ യ സമയത്താണ് സുഗന്ധഗിരി മരം മുറി നടക്കുന്നത്. മരം മുറി നടക്കുന്ന സമയത്ത് ഡി.എഫ്.ഒ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്യമൃഗ ശല്യമുണ്ടായ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. എന്നാല്‍, ഈ സമയത്ത് ആവശ്യ മായ ഫീല്‍ഡ് പരിശോധന നട ത്തിയില്ലെന്നും അനധികൃതമായി മുറിച്ച മുഴുവന്‍ കുറ്റികളും യഥാസമയം കണ്ടെത്തിയില്ലെന്നത് ഉ ള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഷജ്നക്കെതിരെയുള്ള നടപടി ആരുടേയോ സമ്മര്ദ്ധഫലമായാണെന്ന് തുടക്കത്തിലെ ആരോപണമുയര്‍ന്നിരുന്നു. അഥവാ ഷജ്നക്ക് വീഴ്ച സംഭവിച്ചെന്ന് തെളിഞ്ഞാല്‍പോലും അവരോട് വിശദീകരണം തേടി ആയത് ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളു എന്നിരിക്കെ തിടുക്കപ്പെട്ട് ഉത്തരവിറക്കിയതും സംശയം ജനിപ്പിക്കുന്നതാണ്.
പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഏറെ നാടകീയമായ സംഭവങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നിസംശയം പറയാം. വനത്തില്‍ കയറി വിറക് ശേഖരിച്ചാല്‍ പോലും നിയമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി ജീവിതം പാഴാകുന്ന സാധാരണക്കാരന്റെ മുന്നിലാണ് കോടികള്‍ വിലമതിക്കുന്ന മരക്കൊള്ള നടക്കുന്നത്. വാച്ചര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള വനപാലക സംഘത്തിന്റെ മൂക്കിന് കീഴില്‍ നടക്കുന്നതാണ് ഇത്തരം കൊള്ളകള്‍. ഇത്തരം സംഭവങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കേണ്ട വനംമന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും തല്പരകക്ഷികളുടെ കുഞ്ചിരാമനായി ആടിക്കളിക്കുന്ന കാഴ്ചയാണ് കാണുന്നത്.
Open Newser
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍