ലോക്സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു; 2772 പേര്‍ക്ക് പരിശീലനം നല്‍കും
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഒന്ന് - രണ്ട്-മൂന്ന് പോളിങ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ 2,772 ഉദ്യോഗസ്ഥര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുക. ഏപ്രില്‍ 18 ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച 1040 ഉദ്യോഗസ്ഥര്‍ക്ക് അസംപ്ഷന്‍ ഹൈസ്കൂളില്‍ പരിശീലനം നല്കി. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രില്‍ 19) സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്കൂളിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 20 ന് സെന്റ് പാട്രിക് ഹൈസ്കൂളിലും പരിശീലനം നല്‍കും. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ്, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി.യു.സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയി തോമസ്, എം.പി സുരേഷ് കുമാര്‍, രാജേഷ് കുമാര്‍ എസ്.തയ്യത്ത്, കെ. അശോകന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍