തടയണയുടെ നിര്‍മാണം പൂര്‍ത്തിയായി; നാളെ മുതല്‍ കാരാപ്പുഴ ഡാ മില്‍ നിന്നും വെള്ളം തുറന്നുവിടും.
പുല്‍പ്പള്ളി: പുല്‍പ്പള്ളി മരക്കടവില്‍ കബനി നദിക്ക് കുറുകേ താത്കാലിക തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ കുടിവെള്ള വിതരണത്തിനായി ബുധനാഴ്ച മുതല്‍ കാരാപ്പുഴ ഡാമില്‍ നിന്നും ഇവിടേയ്ക്ക് വെള്ളം തുറന്നുവിടും. കാരാപ്പുഴയില്‍ നിന്നും തടയണ നിര്‍മിച്ച മരക്കടവിലേക്ക് 60 കിലോമീറ്ററോളം ദൂരമുണ്ട്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാല് ദിവസമാണ് വെള്ളം തുറന്നുവിടുക. കാരാപ്പുഴയില്‍ നിന്നും തുറന്നുവിടുന്ന വെള്ളം മരക്കടവിലെ തടയണയില്‍ സംഭരിച്ച് ജല അതോറ്റിയുടെ കുടിവെള്ള വിതരണ പമ്പിങ് സുഖമമായി നടത്താനായാല്‍ ഇത് വരും ദിവസങ്ങളിലും തുടരും.
ഇതിന് മുന്നോടിയായി മരക്കടവില്‍ തടയണ നിര്‍മിച്ച ഭാഗത്ത് ചൊവ്വാഴ്ച വൈകുന്നേരം ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കാവേരി ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.സി. സംഷാദ്, കല്പറ്റ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ. സന്ദീപ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. സ്മിത, എ.ഇ. അഗിരീഷ്, അസി. എന്‍ജിനീയര്‍ പി.എം. സുര്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍