നിയന്ത്രണങ്ങള്‍ ഫലപ്രദം; കേസുകള്‍ കുറയുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ ശരാശരി കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. ചില ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പൊതുവില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മെയ് ഒന്ന് മുതല്‍ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ആഴ്ചയില്‍ അത് 35919 ആയി കുറഞ്ഞു. എട്ട് ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നുണ്ട്. എന്നാല്‍, പൊതുവില്‍ കേസുകള്‍ കുറയുന്നു. 444000 വരെ എത്തിയ ആക്ടീവ് കേസുകള്‍ 362315 ആയി കുറഞ്ഞു.
ആഴ്ചകള്‍ക്ക് മുന്‍പ് ബാധിച്ച രോഗബാധയാണ് പിന്നീട് കണ്ടെത്തുന്നത് എന്നതിനാല്‍ ലോക്ക്ഡൗണ്‍ എത്രത്തോളം ഫലം ചെയ്തു എന്ന് അടുത്ത ദിവസങ്ങളില്‍ കൃത്യമായി അറിയാം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. ലോക്ക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യുവൂ ഗുണം ചെയ്തുവെന്ന് കരുതണം.ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍