കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ജനകീയ പങ്കാളിത്തം ; മാനന്തവാടി നഗരസഭ സാമൂഹ്യ സന്നദ്ധ സംഘടനാ ഭാരവാഹി യോഗം ചേര്‍ന്നു
മാനന്തവാടി: ജനകീയ പങ്കാളിത്തത്തോടെ കോവിഡ് രണ്ടാം തരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന സാമൂഹ്യ സന്നദ്ധ സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി വിളിച്ച് കൂട്ടിയ യോഗത്തില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ പങ്കെടുത്തു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളും കണ്ട്രോള് റൂം പ്രവര്‍ത്തനം ശക്തമാക്കുമെന്നുംകോവിഡ് ബാധിതരുടെ ചികിത്സക്കാവശ്യമായ എല്ലാ സൗകര്യ ഒരുക്കിയതായും നഗരസഭ അധികൃതര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീമിന്റെ സേവനവും, ഇതിന് പുറമെ സേവന താല്പ്പരരായവളണ്ടിയര്മാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.ഗുരുതരമല്ലാത്ത കോ വിഡ് ബാധിതരെയും വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തവര്ക്കുമുള്ളവര്ക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.രോഗികളെ കൊണ്ടുവരാനും, വീടുകളില്‍ എത്തിക്കുന്നതിന്നുമായി ആംബുലന്‍സ് അടക്കമുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.കോ വിഡ് ബാധിതരായ രോഗികളെ ചികിത്സാ ക്കാനായി ഡെമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) മാനന്തവാടി ജി.വി.എച്ച് എസ്.എസ്സിലും, സെന്റ് പാട്രിക് സ്കൂളിലും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുനിസിപ്പല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മുനിസിപ്പാലിറ്റി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.യോഗത്തില്‍ പോലീസിന്നെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.വി.എസ്.മൂസ്സ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ മാര്‍ഗരറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍,പി.വി.ജോര്‍ജ്, കൗണ്സിലര്ഷിബു എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍