പെരിക്കല്ലൂര്‍കടവില്‍ കാട്ടാനശല്യം രൂക്ഷം
പുല്‍പ്പള്ളി:പെരിക്കല്ലൂര്ക്കടവില് കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി.കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കര്‍ണാടക വനത്തില്‍ നിന്നും കബനിപ്പുഴ കടന്ന് സന്ധ്യമയങ്ങുന്നതോടെ ആനകള്‍ കൂട്ടമായിലെത്തി കര്‍ഷകരുടെ കപ്പ, വാഴ, ചേന, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.പെരിക്കല്ലൂര്‍,തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആഴ്ചകളായി ആനശല്യം രൂക്ഷമായത്. തോണിക്കടവിലെ വീടുകളുടെ മുറ്റത്തു പോലും ആനകള്‍ എത്താന്‍ തുടങ്ങിയതോടെ സന്ധ്യമയങ്ങിയാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കബനിത്തീരത്ത് വൈദ്യുതി ഫെന്‍സിംഗ് ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതുമാണ് ആനശല്യം ദിനംപ്രതി വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍