ജി.പി.എസ് നിര്‍മ്മാതാക്കളുടെ പകല്ക്കൊള്ളഅനുവദിക്കില്ല: ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്
ബത്തേരി:പബ്ലിക് സെക്ടറില്‍ സര്‍വീസ് നടത്തുന്ന യാത്രാ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തിയ ജിപിഎസ് സംവിധാനം ചരക്ക് വാഹനങ്ങളില്‍ കൂടി അടിച്ചേല്പിക്കാനുള്ള ശ്രമം നടപ്പില്ലെന്ന് വന്നതോടെ ജിപിഎസ് നിര്‍മ്മാതാക്കളായി രംഗത്ത് വന്ന കമ്പനികളുടെ വ്യാമോഹത്തിന് മങ്ങലേറ്റിരിക്കുകയാണെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്പൊതുതാല്പര്യാര്ത്ഥം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തരത്തില്‍ ഗതാഗത വകുപ്പിനേയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ഉറവിടം അന്വേഷിച്ചപ്പോള്‍ നിര്‍മ്മാതാക്കളാണ് ഇതിന്റെ പിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്.രാജ്യ തലസ്ഥാനത്ത് നടന്ന ഒരു കേസിന്റെ വിചാരണ വേളയിലാണ് ബഹുമാനപ്പെട്ട സുപ്രിം കോടതി യാത്ര വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.ചരക്ക് വാഹനങ്ങള്‍ക്ക് അത് ബാധകമായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ചരക്ക് വാഹനങ്ങളില്‍ ഏജട ഘടിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടില്ല
ഈ സാഹചര്യത്തിലാണ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് കേരളാ സര്‍ക്കാറിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.കോവിഡ് വ്യാപന കാലഘട്ടത്തില്‍ തൊഴിലും കൂലിയുമില്ലാതെ പ്രയാസപെടുന്ന ചരക്ക് വാഹന ഉടമകളില്‍ ഇത് നിര്ബന്ധമാക്കിയാലുള്ള ബുദ്ധിമുട്ട് ഗതാഗത വകുപ്പിനേയും മറ്റുള്ളവരേയും സംഘടന പലപ്പോഴായി ബോധ്യപെടുത്തിയിട്ടുള്ളതാണ്.
ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് ന്യായമായ തീരുമാനം കൈകൊണ്ടിട്ടുള്ളത്.ഇതില്‍ നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിച്ച് രണ്ടായിരം രൂപയില്‍ നിര്‍മ്മിക്കുന്ന ജിപിഎസ് പതിനായിരം രൂപ വരെ ഈടാക്കി വില്പന നടത്തി കൊള്ളലാഭം കൊയ്യാമെന്ന വ്യാമോഹത്തിന് തിരിച്ചടിയേറ്റപ്പോഴാണ്ലോറി ഉടമാ ലോബിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി എന്നതലക്കെട്ടോടെ ഏജട ലോബികള്‍ തെറ്റായ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.സുരക്ഷയുടെ പേര് പറഞ്ഞ്പൊതുജനങ്ങളേയും സര്‍ക്കാറിനേയും സമ്മര്‍ദ്ദത്തിലാക്കി കൊള്ളയടിനടത്താനുള്ള നിര്‍മ്മാതാക്കളുടെ ശ്രമം ചെറുക്കുമെന്ന് വയനാട് ജില്ലലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ല പ്രസിഡണ്ട് അഹമ്മദ് സിഎം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍