600 ലിറ്റര്‍ വാഷും, 25 ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി ;വയനാട് ജില്ലയിലെ അടുത്തിടെയുള്ള ഏറ്റവും വലിയ വ്യാജമദ്യവേട്ട
പുല്‍പ്പള്ളി:വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സീതാമൗണ്ട് ചാമപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വീട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 600 ലിറ്റര്‍ വാഷ്, 25 ലിറ്റര്‍ ചാരായം, ഗ്യാസ് കുറ്റി ഉള്‍പ്പെടെ വാറ്റുപകരണങ്ങള്‍ എന്നിവ പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ചാരായം പിടിച്ചത്.സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ അനലേശന് എന്നയാള്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ആളുകള്‍ ആയതുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുകയാണെന്നും വരും ദിവസങ്ങില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത കാലയളവിലെ ജില്ലയിലെ ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണിത്. പ്രദേശത്തെ കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെമൂന്നാമത്തെ വ്യാജമദ്യവേട്ടയാണിത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും
പരിശോധനകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ് അറിയിച്ചു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്,ഇന്‍സ്പെക്ടര്‍ രാധാക്യഷ്ണന്,പ്രിവ. ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്, സതീഷ്, ഇഋഛ മാരായ അമല്‍, അര്ജുന്,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്, സുധീഷ്,എന്നിവര്‍ പരിശോധനകക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍