ടൂറിസ്റ്റ് ഹോം ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവം ;പുല്‍പ്പള്ളി എസ്.ഐയെ സ്ഥലം മാറ്റി; സ്ഥലം മാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
പുല്‍പ്പള്ളി:കോവിഡ് 19 പകര്‍ച്ചവ്യാധിയെ ഫലപ്രദമായി പ്രതിരോധിക്കാനായിതീവശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് നടപടിയെ വെല്ലുവിളിക്കുന്ന രീതിയില്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പോലിസ് തടയുകയും പിന്നീട് പോലീസുമായി വാക്കേറ്റമുണ്ടാകുകയും, പോലീസിന്റെ മര്‍ദ്ദനത്തിനിരയാകുകയും ചെയ്ത യുവാവിന്റെപരാതിയില് പുല്‍പ്പള്ളി എസ്.ഐആയ അജീഷിനെ സ്ഥലം മാറ്റി.ടൂറിസ്റ്റ് ഹോമില്‍ താമസിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങിയപ്പോള്‍ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായാണ് യുവാവ് പറയുന്നത്. എന്നാല്‍ കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനോട് വളരെ മോശമായി പെരുമാറുകയും എസ്.ഐയോട് അടക്കം തട്ടിക്കയറുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു നടപടിയെന്നാണ് പോലീസ് ഭാഷ്യം.
ജനകീയ എസ്.ഐ ക്കെതിരെയുള്ള നടപടിക്കെതിരെ പോലീസ് സേനക്കുള്ളിലും, നാട്ടുകാരിലും പ്രതിഷേധമുണ്ട്.പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ പ്രതിഷേധ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.രാവും പകലുമില്ലാതെ കക്ഷിരാഷ്ട്രീയ ഭേതമില്ലാതെ കൃത്യ നിര്‍വ്വഹണം നടത്തിവന്നിരുന്നയാളാണ് പുല്‍പ്പളളി എസ്ഐ എന്നാണ് പൊതുവെ പറയുന്നത്.കര്‍ഫ്യൂ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുകവഴി പുല്‍പ്പള്ളിയില്‍ അധികം ആളുകളൊന്നും നിരത്തിലേക്കിറങ്ങുകയോ മറ്റോ ഉണ്ടായിട്ടില്ലായിരുന്നു.വിട്ടുവീഴ്ച്ചയില്ലാതെ നിയമം പാലിക്കുന്ന ഉദ്യോഗസ്ഥനെതിരെയുണ്ടായ നടപടി പോലീസ് സേനയുടെ വീര്യം ചോര്ത്തുന്നതാണെന്നാണ് പോലീസ് സേനക്കുള്ളില്‍ നിന്നും ഉയുന്ന അഭിപ്രായം.
എന്നാല്‍ യുവാവിനെ മര്‍ദിച്ച പോലീസിനെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുക്കണമൊന്നാവശ്യപ്പെട്ട് യൂത്തുകോണ്‍ഗ്രസ് രംഗത്തു വന്നു.പോലീസ് ഇതുപോലുള്ള ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരുമായി സഹകരിച്ചു നില്ക്കുന്ന ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു . കോവിഡ് ഭീതിയില്‍ നാടും നാട്ടിലെ ജനങ്ങളും ഒന്നിച്ചു പോരാടിക്കൊണ്ടിരിക്കുബോള് വീടുകളില്‍ പോലും പോകാതെ നാടിനു വേണ്ടി രാപകല്‍ കഷ്ട്ടപ്പെടുന്ന മറ്റുപോലീസ്സുകാര്ക്കും ,സേനക്കും മുഴുവനായി അപമാനമാണ് പുല്പള്ളിയിലെ ചില പോലീസ്സുകാരെന്നും യൂത്തുകോണ്‍ഗ്രെസ്സ് ആരോപിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍