സര്‍ക്കാരിനെയും,മുഖ്യമന്ത്രിയേയും പരിഹസിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്പെന്ഷന്
ബത്തേരി:കെഎസ്ആര്‍ടസി ബസ്സിന്റെ ട്രിപ്പ് മുടക്കം ഫോണ്‍ മുഖാന്തരം അന്വേഷിച്ച യാത്രക്കാരനോട് സര്‍ക്കാരിനേയും, മുഖ്യമന്ത്രിയേയും അപഹസിച്ച് മറുപടി നല്കിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറായ എന്‍.കെ രവീന്ദ്രനെയാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ബസ് തുടര്‍ച്ചയായി മുടങ്ങിയാല്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്രോത്സവത്തിന് എങ്ങനോപോകുമെന്ന് യാത്രക്കാരന് ചോദിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉത്സവമെന്നും, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തതെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
മറുപടി പറഞ്ഞശേഷം ഫോണ്‍ കട്ട് ചെയ്തൂവെങ്കിലും യാത്രക്കാരന് പിന്നീടും ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ ആരായുകയായിരുന്നു. എന്നാല്‍ പറഞ്ഞത് അബദ്ധമായെന്ന് മനസ്സിലായ ഉദ്യോഗസ്ഥന് പിന്നീട് കൂടുതലൊന്നും പ്രതികരിക്കാതിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ രണ്ട് ഫോണ്‍കോള്‍ റെക്കോര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുകയും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍