നിഥിന് ഗഡ്ഗരിക്ക് നിവേദനം നല്കി.
പുല്‍പ്പള്ളി:ദേശീയ പാത പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് - മൈസൂര്‍ റോഡില്‍ മുത്തങ്ങ മുതല്‍ ഗുണ്ടല്‍പേട്ട് വരെ പകല്‍ യാത്രകൂടി നിരോധിക്കാനുള്ള നീക്കത്തിനെതിരേ കേന്ദ്ര ഉപരി ഗതാഗത വകുപ്പ് മന്ത്രി നിഥിന് ഗഡ്ഗരിക്ക് നിവേദനം നല്കി.ഈ പാതയ്ക്ക് ബദല്‍ പാതയായി നിശ്ചയിക്കപ്പെട്ട ഗോണിക്കുപ്പ-ഹുന്‍സൂര്‍ പാതയ്ക്ക് പകരം ബത്തേരി -വള്ളുവാടി - ചിക്കുബര്ഗ് - ബേഗൂര്‍ റോഡ് പരിഗണിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പകല്‍ സമയത്തും റോഡ് അടയ്ക്കാനുള്ള നീക്കമില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ദേശം കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ദേശീയപാത പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡോ. സതീഷ് നായിക്ക്, അഡ്വ. പി. വേണുഗോപാല്‍, തെലങ്കാന ശ്രീലിംഗ മഠാധിപതി ശിവനാഗരാജ് ശിവാചാര്യ സ്വാമിജി, വീര ശൈവമഹാസഭാ സംസ്ഥാന സെക്രട്ടറി വി.ആര്. സതീഷ്, സാജന് മാത്യു, സൂര്യ തങ്കച്ചന്, ബിജു ശിവരാമന് എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍