സിറിയക് മാഷിന് ആയിരങ്ങള്‍ കണ്ണീരോടെ വിട നല്കി
പുല്‍പ്പള്ളി:വയനാടിന്റെ ഗാന ഗന്ധര്വന് സിറിയക്ക് ടി.സൈമണ്‍ മാസ്റ്റര്‍ക്ക് കുടിയേറ്റ ഗ്രാമം കണ്ണീരോടെ വിട നല്കി.വൈദികരടക്കമുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു.സിറിയക്ക് മാസ്റ്ററുടെ ആകസ്മിക മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും,പ്രിയപ്പെട്ട ഗുരുനാഥനെ അവസാനമായി ഒന്ന്കാണാന്‍ ശിഷ്യഗണങ്ങളും ഒഴുകിയെത്തി.ഗാനമേളട്രൂപ്പുകളിലെ സംഗീതസഹപ്രവര്ത്തകരും രാഷ്ടീയ സാമൂഹികസാംസ്ക്കാരിക മേഖലകളില്‍ നിന്നുള്ള വരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ മുതല്‍ തന്നെ ജില്ലക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങളാണ് എത്തിയത്.കഴിഞ്ഞ 9 വര്‍ഷത്തോളമായി സംഗീതാധ്യാപകനായി ജോലി ചെയ്ത നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം വീട്ടിലെത്തി അനുശോചനമറിയിച്ചു. മുമ്പ് ജോലി ചെയ്ത സ്ക്ളുകളിലെ സഹപ്രവര്‍ത്തകരുമടക്കം എത്തി. .സംഗീത മേഖലയില്‍ തീരാനഷ്ടമാണ് സിറിയക്ക് മാസ്റ്ററുടെ നിര്യാണം മൂലമുണ്ടായതെന്ന് വിവിധ സംഘടനകള്‍ വിലയിരുത്തി.
വയനാട് പ്രസ് ക്ലബ് ഭാരവാഹികള്‍ സിറിയക് മാഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡണ്ട് കെ.സജീവന്, സെക്രട്ടറി നിസാം കെ അബ്ദുള്ള, അനീഷ് ,രാജേന്ദ്രന്, അജിത് മാത്യു എന്നിവര്‍ വിട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു. സിറിയക് മാഷിന്റെ നിര്യാണത്തില്‍ വയനാട് എം പി രാഹുല്‍ ഗാന്ധി അനുശോചനമറിയിച്ചു.ഐ സി ബാലകൃഷ്ണന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായി ഗിരിജാ കൃഷ്ണന്, ബിന്ദു പ്രകാശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ശിവരാമന് പാറക്കുഴി, കെ.ജെ പോള്‍, കെ.പി സി സി സെക്രട്ടറി കെ.കെ.അബ്രാഹം, കെ.പി സി സി എക്സിക്യുട്ടിവ് അംഗം കെ.എല്‍ പൗലോസ്, ഡി.സിസി സെക്രട്ടറി എന്‍ യു ഉലഹന്നാന്, ബിജെപി നേതാക്കളായ പി.പത്മനാഭന് ,ഷാജി ദാസ് ,സുഭാഷ്, ത്രിദിപ്കുമാര്, പുല്‍പ്പള്ളി പ്രസ് ക്ലബ് അനുശോചിച്ചു രാഗതരംഗ്ഓര്ക്കസ്ട്ര ,സംഗീത സല്ലാപം മ്യൂസിക്ക്സ്, കെ.ആര് എം യു , വയനാട് സിറ്റി ക്ലബ് തുടങ്ങിയ നിരവധി സംഘടനകള്‍ റീത്ത് സമര്‍പ്പിച്ചു.
ഞായറാഴ്ച്ച ഉച്ചക്കാണ് ഈ ഗായകന്റെ മരണവിവരം നാടറിയുന്നത്. നിരവധി ആല്‍ബങ്ങളിലടക്കം പാടിയ വ്യക്തിയാണ് സിറിയക്ക് . വയനാടിന് അകത്തും പുറത്തും ഗാനമേളകളിലെ നിറസാന്നിധ്യം കൂടിയായിരുന്നു ഈ ഗായകന്. നിരവധി വര്‍ഷങ്ങളായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന മാസ്റ്ററുടെ സംസ്ക്കാര ചടങ്ങില്‍ ശിഷ്യഗണങ്ങള്‍ വിതുമ്പലോടെയാണ് പങ്കെടുത്തത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍