പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും: അഡ്വ.ആര് രാജേഷ് കുമാര്‍
ബത്തേരി:ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആത്മാവായ ബഹുസ്വരതയും, മതേതരത്വവും, നാനാത്വത്തില്‍ ഏകത്വവും തകര്‍ക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും,യുവജനങ്ങളെയും,ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തി ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തെ തച്ചുടക്കാമെന്നത് നരേന്ദ്ര മോദിയുടെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.ആര് രാജേഷ് കുമാര്‍.ഇന്‍ഡ്യയുടെ മതസൗഹാര്‍ദ്ദത്തിന് വെല്ലുവിളിയായ പൗരത്വ ബില്ലിനും സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണ കൂടത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞതോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും മത ത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പികുമെന്നുംഅഡ്വ.കെ.ആര് രാജേഷ് കുമാര്‍.പ്രസ്താവിച്ചു. പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എ മുജീബ് ബത്തേരി മണ്ഡലം കോണ്‍സ്സ് പ്രസിഡന്റ് ബാബു പഴുപ്പത്തര്,ഐ.എന്‍.ടി.യു.സി യൂത്ത് വിംങ് ജില്ലാ പ്രസിഡന്‍ണ്ട് സാലി റാട്ടക്കൊല്ലി ,കെ.ജി.ഒ.യു ജില്ലാ പ്രസിഡന്‍ണ്ട് കെ ശശികുമാര്‍,രമേശ് മാണിക്യന്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്.ചന്ദ്രശേഖരന്,ഇ.എസ് ബെന്നി, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ ജിതേഷ് ബ്രാഞ്ച് പ്രസിഡന്ണ്ടുമാരായ എം സി വില്‍സണ്‍, പി.ടി സന്തോഷ് ,അബ്ദുള്‍ ഗഫൂര്‍,കെ.ശിവരാമന് സഫറുള്ള എന്‍ കെ എന്നിവര്‍ പ്രസംഗിച്ചു. കെ ജോസഫ്, കെ സുബ്രമണ്യന്‍, ശശിധര കുറുപ്പ് ,സുമേഷ് കുമാര്‍,ബെന്‍സി ജേക്കബ്ബ് ,ജെസില രമ,വിജയന്,ബി ജോഷ്,ഗോപി,കലേഷ് എന്നിവര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയ്ക്കും പ്രകടനത്തിനും നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍