കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണം: ജനാധിപത്യ കേരള കോണ്‍ഗ്രസ്.
പുല്‍പ്പള്ളി:കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കര്‍ഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് തിരുത്തി കര്‍ഷകരുടെ സഹായത്തിന് എത്തണമെന്ന് പുപ്പള്ളി വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലോകസഭയിലും നിയമസഭയിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ജനപ്രതിനിധികള്‍ ഇനിയെങ്കിലും തയ്യാറാകാത്ത പക്ഷം അത് വയനാട്ടിലെ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അവഗണനയും വെല്ലുവിളിയുമാണെന്ന് യോഗം കുറ്റപ്പെടുത്തി. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന സര്‍വ്വ വിളകളുടെയും വില ഇത്രത്തോളം ഇടിഞ്ഞ് കര്‍ഷക ജീവിതം ദുസ്സഹമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഭരണകൂടങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഭൂഷണമല്ലെന്ന് യോഗം വിലയിരുത്തി.
കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഉല്‍പ്പാദന ചെലവനുസരിച്ച് വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് വിലസ്ഥിരത ഉറപ്പുവരുത്തുവാനും, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുവാനും സത്വര നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ ഇനിയെങ്കിലും തയ്യാറാകണം. 2006ന് ശേഷം വയനാട്ടിലെ കര്‍ഷകര്‍ക്ക് യാതൊരുവിധ കേന്ദ്ര സഹായവും ലഭിച്ചിട്ടില്ല. വയനാട് കാര്‍ഷിക പാക്കേജ് യാഥാര്‍ത്ഥ്യമാക്കുവാന്‍ രാഹുല്‍ ഗാന്ധി എം.പി. കേന്ദ്ര ഗവര്‍ണമെന്റില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. കാര്‍ഷീക മേഘലയും, ക്ഷീര മേഖലയും പൂര്‍ണ്ണമായും തൊഴില്‍ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകണം. താളം തെറ്റിയ തൊഴിലുറപ്പ് പദ്ധതി ശാസ്ത്രീയമായി നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധികൃതര്‍ തിരിച്ചറിയാത്തത് ഖേദകരമാണ്.
വന്യമൃഗങ്ങളെ വനാതിര്‍ത്തിക്കുള്ളില്‍ ഒതുക്കി നിര്‍ത്തുവാന്‍ സഹായകമായ ആനമതില്‍, സോളാര്‍ ഫെന്സ്സിംഗ് തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വയനാട് ജില്ല ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ് കാര്‍ഷിക പ്രതിസന്ധിയും വന്യമൃഗശല്യവുമാണെന്ന് മനസ്സിലാക്കി ജനപ്രതിനിധികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക 65 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് 10,000 രൂപ മാസംതോറും പെന്ഷന് അനുവദിക്കുക ചെറുകിട കര്‍ഷകരെ ബി.പി.എല്ലില്‍ ഉള്‍പ്പെടുത്തി സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രവര്‍ത്തകസമിതി യോഗം ജില്ലാ പ്രസിഡണ്ട് കെ.എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. വി.എസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോര്‍ജ് വാതുപറമ്പില്‍. വില്‍സണ്‍ നെടുംകൊമ്പില്‍. എബി പൂക്കൊമ്പില്‍, പൗലോസ് കെ.എം, പീറ്റര്‍ എം.പി. സുനില്‍ അഗസ്റ്റിന്, ക്ലീറ്റസ് സെബാസ്റ്റ്യന്‍, വര്‍ക്കി കെ.വി, സി.പി മാത്യു, അഡ്വക്കേറ്റ് സജി വി.കെ, തോമസ് ഇ.റ്റി., കെ.എം ജോസഫ്, ജോണ്സണ് ഒ.ജെ, ജോസ് വി.എം, റെജി കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍