റവന്യൂ പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ കര്‍ഷകര്‍ക്ക് വിട്ടുനല്‍കണം: റവന്യൂ പട്ടയ കര്‍ഷക സംരക്ഷണ സമിതി
പുല്‍പ്പള്ളി:റവന്യൂ പട്ടയഭൂമികളില്‍ പതിറ്റാണ്ടുകളായി സംരക്ഷിച്ചുവരുന്ന വീട്ടിമരങ്ങള്‍ കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് റവന്യൂ പട്ടയ കര്‍ഷക സംരക്ഷണ സമിതി പുല്‍പ്പള്ളി മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു.നവംബര്‍ ഒന്നിലെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. റവന്യൂ പട്ടയഭൂമികളിലെ റിസര്‍വ് മരങ്ങളുടെ പൂര്‍ണ്ണാവകാശം കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു 1960ലെ കേരളാ ലാന്‍ഡ് അസൈന്മെന്റ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം. റവന്യൂഭൂമിയും ജന്മം ഭൂമിയും തരം തിരിക്കുന്പോള്‍ വലിയ വിവേചനമാണ് കര്‍ഷകര്‍ നേരിടേണ്ടിവരുന്നത്. ജന്മം ഭൂമിയിലെ കര്‍ഷകര്‍ക്ക് റിസര്‍വ് മരങ്ങളില്‍ പൂര്‍ണ അവകാശമുണ്ടെന്ന് കണ്വെന്ഷന് ചൂണ്ടിക്കാട്ടി. എകെസിസി മാനന്തവാടി രൂപത പ്രസിഡന്റ് കെ.പി. സാജു ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ടി.എം. ബേബി അധ്യക്ഷത വഹിച്ചു. ടോമി വടക്കുംഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. എന്‍.പി. വേലായുധന്, ടോമി തേക്കുമല, വി.എം. പൗലോസ്, കെ.കെ. കൃഷ്ണന്‍കുട്ടി, കെ.ആര്. ജയരാജ്, കെ.ജി. റോബര്‍ട്ട്, ജോസ് വട്ടമറ്റത്തില്‍, ബാലക്യഷ്ണന് കല്ലേരിമറ്റം എന്നിവര്‍ പ്രസംഗിച്ചു. മേഖലാഭാരവാഹികളായി ഷാജി പനച്ചിക്കല്‍(പ്രസിഡന്റ്), തോമസ് ഒറ്റക്കുന്നേല്‍(സെക്രട്ടറി), ട്രഷറര്‍ ആനന്ദ് പാളക്കൊല്ലി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍