ആരോഗ്യനില വഷളായി രണ്ട് സമരനേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ നിന്നും രണ്ട് സമരക്കാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.യുവമോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡന്റ് സിനീഷ് വകേരി,യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.ആര്.രാജേഷ് എന്നിവരെയാണ് സമരപ്പന്തലിലെത്തി പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്.ഇവര്‍ക്ക് പകരക്കാരായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, യൂത്ത് കോണ്‍ഗ്രസ്സ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റും ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ റിനു ജോണ്‍ എന്നിവര്‍ നിരാഹാരം സമരം തുടങ്ങി. സമരപന്തലില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് നിക്കിയ സഫീര്‍ പഴേരി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.കൂടാതെ കഴിഞ്ഞ 5 ദിവസമായി നിരാഹാര സമരം തുടരുന്ന ലിജോ ജോണി, സി.കെ.മുസ്തഫ എന്നിവരുടെ ആരോഗ്യനില വഷളായികൊണ്ടിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍