കേണിച്ചിറ പോലീസിന്റെ ഓണാഘോഷം അനാഥരോടൊപ്പം
നടവയല്‍:കേണിച്ചിറ പോലീസ് സ്റ്റേഷനിലെ 35ഓളം പോലീസുകാരുടെ ഓണാഘോഷം ഇത്തവണ ശ്രദ്ധേയമായി.നടവയല്‍ ഓസാനാംഭവന് വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമായിരുന്നു നിയമപാലകരുടെ ഓണാഘോഷം.കീഴുദ്യോഗസ്ഥരുടെ വ്യത്യസ്തമായ ഓണാഘോഷ വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയത് ആഘോഷങ്ങളുടെ പൊലിമ വര്‍ദ്ധിപ്പിച്ചു.കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ഷൈജു.സി.ആണ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇത്തരമൊരു ആശയം അവതരിപ്പിച്ചത്.തങ്ങളുടെ സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥാപനത്തിലെ അനാഥരായ അന്തേവാസികളോടൊപ്പം ഓണാഘോഷം നടത്തുതിനായി ഇത്തവണ സ്റ്റേഷനിലെ ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കുവാനും ഇവര്‍ തീരുമാനിച്ചു. സ്റ്റേഷനിലെ വനിതാ പോലീസുകാരുടെ നേതൃത്വത്തിലായിരുു പൂക്കളം ഇടീല് നടത്തിയത്.കേണിച്ചിറ പോലീസ്സ്റ്റേഷനിലും സമീപത്തെ വീടുകളിലുംനി് ഇതിനായി വനിതാ പോലീസുകാരുടെ നേതൃത്വത്തില്‍ പൂക്കള്‍ ശേഖരിച്ചു.സ്റ്റേഷനിലെ പോലീസുകാര്‍ ഓണപ്പാ'ുകളും,നാടന്പാ'ുകളുമവതരിപ്പിച്ച് ഓസാനാംഭവനിലെ അന്തേവാസികളുടെ ഹൃദയം കവര്ു.അന്തേവാസികളില്‍ കിടപ്പു രോഗികളായവരെ പോലീസുകാര്‍ വീല്‍ചെയറുകളില്‍ കൊണ്ടുവു.ആഘോഷങ്ങള്‍ക്ക് മോടികൂട്ടാന്‍ വയലിന് ഉള്‍പ്പെടെയുളള ഓര്‍ക്കസ്ട്രയും ഉണ്ടായിരുു.സ്റ്റേഷനു കീഴിലുളള സ്റ്റുഡന്‍സ് പോലീസ്,പോലീസുകാരുടെ കുടുംബാംഗങ്ങള്‍ എിവരും എത്തിയതോടെ ആഘോഷം പൊടിപൊടിച്ചു.ഉച്ചയോടെ ജില്ല പോലീസ് സൂപ്രണ്ട് കറുപ്പുസ്വാമി ഐ.എ.എസ്,ജില്ല അഡീഷണല്‍ പോലീസ് സൂപ്രണ്ട് വൈബോവുസക്സേന,ഡി.വൈ.എസ്.പി.രെജികുമാര്‍,എസ്.എം.എസ്.ഡി.വൈ.എസ്.പി.കുബേരന്‍നമ്പൂതിരി എിവരും എത്തിയതോടെ ആഘോഷം അതിന്റെ പാരമ്യതയിലെത്തി.തുടര്‍് നട പൊതുസമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് കറുപ്പുസ്വാമി ഉദ്ഘാടനം ചെയ്തു.കേണിച്ചിറ എസ്.ഐ.സി.ഷൈജു സ്വാഗതമാശംസിച്ചു.ഡി.വൈ.എസ്.പി.രെജികുമാര്‍,ഓസാനാംഭവന് ചെയര്മാന് ജോര്‍ജ്ജ് ആക്കാന്തിരി,ട്രഷറര്‍ ബാബു നമ്പുടാകം തുടങ്ങിയവര്‍ ഓണസന്ദേശം നല്കി.ഓസാനാംഭവന് അന്തേവാസികളോടൊപ്പം ഓണസദ്യയുമുണ്ടാണ് നിയമപാലകര്‍ മടങ്ങിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍