ആദിവാസികള്‍ക്കുള്ള അരി വിതരണത്തില്‍ വെട്ടിപ്പെന്ന് പരാതി
മുള്ളന്‍കൊല്ലി :ട്രൈബല്‍ വകുപ്പ് ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്ന അരിയില്‍ തൂക്കം കുറവ്. ഒരാള്‍ക്ക് പതിനഞ്ച് കിലോ കിട്ടേണ്ടിടത്ത് പലര്‍ക്കും 12ഉം 13ഉം കിലോ മാത്രമാണ് ലഭിച്ചിരിക്കുന്നത്. മുള്ളന്‍കൊല്ലി പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ച് വിതരണം ചെയ്ത അരിയിലാണ് തൂക്ക കുറവ് കണ്ടെത്തിയത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ആദിവാസികള്‍ക്ക് 15 കിലോ അരി, എണ്ണ, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തൂക്കത്തില്‍ സംശയം തോന്നിയവര്‍ അടുത്തുള്ള കടയിലെത്തിച്ച് അളന്ന് നോക്കിയപ്പോഴാണ് കുറവ് മനസ്സിലായത്. ജീവനക്കാരോട് ഇതേപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് തൂക്കം കൃത്യമാക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നുവെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
ഇന്നലെ മുതലാണ് അരി വിതരണം ആരംഭിച്ചത്. ഇന്നലെ മാത്രം മുള്ളന്‍കൊല്ലിയില്‍ നിന്ന് 900 പേര്‍ക്ക് അരി വിതരണം ചെയ്തെന്ന് പറയുന്നു. തൂക്കക്കുറവ് ഉണ്ടായതില്‍ െ്രെടബല്‍ വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണമുയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആദിവാസികള്‍ക്കായി നല്കുന്ന മഴക്കാല ആശ്വാസ പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നെന്ന ആക്ഷേപവുമായി രാഷട്രീയ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കിലോ കണക്കിന് അരി പെട്ടെന്ന് തന്നെ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ളതിനാല്‍ ത്രാസ് ഉപയോഗിക്കാതെ അളവ് പാത്രം മാത്രം ഉപയോഗിച്ച് വിതരണം ചെയ്തതിനാലാണ് ചിലര്‍ക്ക് മാത്രം അളവ് കുറഞ്ഞ് പോയതെന്നും, അത്തരം പരാതിയുമായി വന്നവര്‍ക്ക് ഉടന്‍ തന്നെ അരി നല്‍കിയെന്നും െ്രെടബല്‍ ജീവനക്കാര്‍ അറിയിച്ചു. അറിഞ്ഞു കൊണ്ട് അളവില്‍ കൃത്രിമം കാണിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്നും ജീവനക്കാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍