കടമാന്‍തോട് പദ്ധതി: എംഎല്‍എ നിലപാട് വ്യക്തമാക്കണം:സി.പി.ഐ.എം
പുല്‍പ്പള്ളി:അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതി നടപ്പാക്കുന്നതില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിലപാട് വ്യക്തമാക്കണമെന്നു സിപിഎം ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ആനപ്പാറയ്ക്കു സമീപം ഡാം പണിത് 33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കനാല്‍ വഴി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലസേചന, കുടിവെള്ള ആവശ്യത്തിനു ജലമെത്തിക്കുന്നതിനു ആസൂത്രണം ചെയ്തതാണ് കടമാന്‍തോട് പദ്ധതി. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം. പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഒറ്റത്തവണയായി നല്‍കണം. പരമാവധി ആഘാതം കുറച്ച് പദ്ധതി നടപ്പാക്കണമെന്നതാണ് സിപിഎം നിലപാട്. പദ്ധതി സര്‍വേയും അനുബന്ധ കാര്യങ്ങളും അലോചിക്കുന്നതിനു രണ്ടു യോഗങ്ങള്‍ കല്‍പ്പറ്റയിലും തിരുവനന്തപുരത്തുമായി ചേര്‍ന്നിരുന്നു. ഈ യോഗങ്ങളില്‍ ഐ.സി. ബാലകൃഷ്ണഎംഎല്എയും കോണ്‍ഗ്രസ് പ്രതിനിധികളും വിട്ടുനിന്നത് ദുരൂഹമാണ്. മുന്‍പ് ബത്തേരിയില്‍ ജലസേചനമന്ത്രിയുടെ സാന്നിധ്യത്തിലും ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയിലും ചേര്‍ന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
കല്‍പ്പറ്റയിലും തിരുവനന്തപുരത്തും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുകമാത്രമാണ് അവര്‍ ചെയ്തത്. കാവേരി െ്രെടബ്യൂണല്‍ ഉത്തരവു പ്രകാരം അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ പദ്ധതി ആവിഷ്കരിക്കാത്തതു ഭാവിയില്‍ കേരളത്തിനു ദോഷമാകും.
ഗൗരവമേറിയ പ്രശ്നത്തെ രാഷ്്ട്രീയവത്കരിച്ചും സങ്കുചിത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രകാശ് ഗഗാറിന് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. ഗഗാറിന്, വി.വി. ബേബി, ടി.ബി. സുരേഷ്, എം.എസ്. സുരേഷ്ബാബു, സജി മാത്യു, കെ.എന്‍. സുബ്രഹ്മണ്യന്, രുക്മിണി സുബ്രഹ് മണ്യന്, ബിന്ദു പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍