ചുമട്ട്തൊഴിലാളികള്‍ തുണയായി; വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട വിലപിടിപ്പുള്ള രേഖകള്‍ തിരിച്ചുകിട്ടി
പുല്‍പ്പള്ളി:വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് കാണാതായ ആധാരവും, എസ്എസ്എല്‍സി ബുക്കുകളും അപ്രതീക്ഷിതമായി തിരിച്ചുകിട്ടയതിന്റെ സന്തോഷത്തിലാണ് പെരിക്കല്ലൂര്‍ സ്വദേശി ജോണ്‍സണും കുടുംബവും.പുല്‍പ്പള്ളി ടൗണിലെ ഗുജറിയില്‍ നിന്നും തൊഴിലാളികള്‍ ലോറിയിലേക്ക് സാധനം കയറ്റുന്നതിനിടെ പൊളിഞ്ഞുകിടന്ന അലമാരയുടെ ഷെല്‍ഫില്‍ നിന്നുമാണ് പ്രസ്തുത രേഖകള്‍ കണ്ടെത്തിയത്.ജോണ്‍സന്റെ വീട്ടുകാര്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ചിട്ടിരുന്ന അലമാര ഗുജറിക്കാര്ക്ക് വില്‍ക്കുകയായിരുന്നു.ഈ അലമാരയിലായിരുന്നു ആരും ശ്രദ്ധിക്കാതെ വിലപിടിപ്പുള്ള രേഖകള്‍ കിടന്നിരുന്നത്.
രേഖകള്‍ കിട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികളുടെ നേതൃത്വത്തില്‍ അഡ്രസ് പ്രകാരം വിട്ടു ടമസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശിന്റെ സാന്നിധ്യത്തില്‍ ആധാരവും 2 എസ്.എസ് എല്‍ സി ബുക്കും ജോണ്‍സന്റെ ബന്ധുക്കള്‍ക്ക് കൈമാറി. മാത്യകാപരമായി പ്രവര്‍ത്തിച്ച തൊഴിലാളികളെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്യത്തില്‍ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.അബ്ദുള്ള, ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി തോമസ്, അനില്‍ മോന്, അജിത് കുമാര്‍, തൊഴിലാളികളായ രമേശന്, ഒ.കെ.മണി, കുഞ്ഞപ്പന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍